ജിസ്മോൻ വധം: മുഖ്യപ്രതികൾ അറസ്റ്റിൽ

നെടുമ്പാശ്ശേരി: മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട് ജിസ്മോനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ അറസ്റ്റിൽ. ചെറിയ വാപ്പാലശ്ശേരി പുത്തൻവീട്ടിൽ ബേസിൽ (28), ജീരകത്ത് വീട്ടിൽ ബിനു മണി (27) എന്നിവരാണ് പിടിയിലായത്. കേസിൽ ബിനു മണിയുടെ സഹോദരൻ മനു മണിയെയും ഇയാളെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേരെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ജിസ്മോനും ബേസിലിെൻറ നേതൃത്വത്തിലുള്ള സംഘവും തമ്മിൽ ചില തർക്കങ്ങളുണ്ടായിരുന്നു.

ഇത്‌ പറഞ്ഞുതീർത്ത് ഒരുമിച്ച് നീങ്ങാമെന്ന് പറഞ്ഞ് ജിസ്മോനെ ബേസിൽ നെടുമ്പാശ്ശേരിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ജീപ്പിലെത്തിയ ജിസ്മോെൻറ കൈയിൽനിന്ന് ജീപ്പിെൻറ താക്കോൽ ഊരിയശേഷം ബേസിലാണ് കത്തികൊണ്ട് കുത്തിയത്. കേസിൽ ഇനിയും പ്രതികളുണ്ട്. ഇവരെ അങ്കമാലി കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Gismon murder: main accused arrested;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.