ആലുവ: ട്രാൻസ്ജെൻഡർ പൊലീസ് സ്റ്റേഷന് മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കി. ആലുവ പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച വൈകീട്ട് അേഞ്ചാടെയായിരുന്നു സംഭവം. കളമശ്ശേരി കുസാറ്റിന് സമീപം താമസിക്കുന്ന അന്നയാണ് ആത്മഹത്യഭീഷണി മുഴക്കിയത്. പരാതി പൊലീസ് അവഗണിച്ചെന്ന് തെറ്റിദ്ധരിച്ച ഇവർ സ്റ്റേഷന് മുന്നിലെ ആൽമരത്തിൽ കയറി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ആലുവ സ്വദേശിയായ കഞ്ചാവ് വിൽപനക്കാരെൻറ നേതൃത്വത്തിൽ തന്നെയും സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തി പണം വാങ്ങുെന്നന്ന പരാതിയുമായി ആലുവ സ്റ്റേഷനിൽ എത്തിയതാണ്. പരാതി ബോക്സിൽ നിക്ഷേപിക്കാൻ പൊലീസ് നിർദേശിച്ചു. തന്നെ അവഗണിച്ചതാണെന്ന് തെറ്റിദ്ധരിച്ച യുവതി സ്റ്റേഷൻ വളപ്പിലെ മരത്തിലേക്ക് ഓടിക്കയറുകയായിരുന്നു. പൊലീസ് പലവട്ടം ആവശ്യപ്പെട്ടിട്ടും മരത്തിൽനിന്ന് ഇറങ്ങാൻ മടിച്ച യുവതിയെ ആലുവ അഗ്നിരക്ഷാ സംഘംകൂടി എത്തിയാണ് അനുനയിപ്പിച്ച് ഇറക്കി.
യുവതി തെറ്റിദ്ധരിച്ചാണ് മരത്തിൽ കയറിയതെന്നും പരാതിയിന്മേൽ കേസെടുക്കുമെന്നും സ്റ്റേഷൻ എസ്.എച്ച്.ഒ പി.എസ്. മനോജ് അറിയിച്ചു. ആലുവ സ്റ്റേഷനിലെ നാല് പൊലീസുകാർ ഇതിനകം കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇതേതുടർന്നാണ് അടിയന്തര സാഹചര്യത്തിലല്ലാത്ത പരാതി സ്വീകരിക്കാൻ സ്റ്റേഷനിൽ ബോക്സ് സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.