ആലുവ തുരുത്തിൽ കണ്ടെത്തിയ കഞ്ചാവുചെടി

മഹിളാലയം പാലത്തിന് സമീപം കഞ്ചാവ് ചെടി

ആലുവ: സീപോർട്ട്-എയർപോർട്ട് റോഡിലെ മഹിളാലയം പാലത്തിന് സമീപം തുരുത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി. കീഴ്മാട്, ശ്രീമൂലനഗരം, ചെങ്ങമനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലങ്ങൾക്ക് സമീപം കഞ്ചാവ് മാഫിയ വിളയാട്ടമാണെന്ന് പരാതിയുണ്ടായിരുന്നു.

തുടർന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സോജൻ സെബാസ്റ്റ്യനും സംഘവും നടത്തിയ പരിശോധനയിലാണ് 80 സെൻറീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു.

തുരുത്ത് ഉൾപ്പെടുന്നത് ചെങ്ങമനാട് പഞ്ചായത്തിലാണ്. ലോക്ഡൗണിെൻറ മറവിൽ റോഡരികിൽ താൽക്കാലിക ഷെഡുകൾ കെട്ടി സാമൂഹിക വിരുദ്ധർ കൈയേറുന്നതായും പരാതിയുണ്ട്.

പ്രിവൻറീവ് ഓഫിസർമാരായ സി.ബി. രഞ്ജു, അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.എം. അരുൺ കുമാർ, ബസന്ത് കുമാർ, പി.ജി. അനൂപ്, പ്രദീപ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.