പരിക്കേറ്റ അഹമ്മദ് കബീർ

യുവാവിനെ ആക്രമിച്ചു; സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്ക്

കാഞ്ഞങ്ങാട്: യുവാവിനെ കാറിലെത്തിയ സംഘം ആക്രമിച്ചു. സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പള്ളിക്കര കല്ലിങ്കാലിലെ അഹമ്മദ് കബീറിനെ (38) മുഖത്ത് സാരമായ പരിക്കേറ്റനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെക്കുപുറം ചെറിയപള്ളിക്ക് സമീപം കാറിലെത്തിയസംഘം വണ്ടിയുടെ ചാവികൊണ്ട് മൂക്കിനിടിക്കുകയും കഴുത്തിനുപിടിച്ച് മർദിച്ചെന്നുമാണ് പരാതി. തടയാനെത്തിയ സുഹൃത്തിനെ തടഞ്ഞുവെക്കുകയും ചെയ്തു. ഉപ്പയോടുള്ള വിരോധമാണ് അക്രമകാരണം. കഴിഞ്ഞദിവസം ഉച്ചക്കാണ് സംഭവം.

അഹമ്മദ് കബീറിന്റെ പരാതിയിൽ കബീർ, ഹംസ, അഷറഫ് എന്നിവർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. അതേസമയം, മറ്റൊരു പരാതിയിൽ രണ്ടുപേർക്കെതിരെ കൂടി പൊലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. പള്ളിപ്പുഴയിലെ പി.പി. കബീറിന്റെ പരാതിയിൽ അഹമ്മദ് കബീർ, ജാവി എന്നിവർക്കെതിരെയാണ് കേസ്. ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിപിടിയിൽ പരിക്കുപറ്റിയെന്നാണ് കേസ്.

Tags:    
News Summary - young man got attacked; Two people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.