കാസർകോട്: സർക്കാർ പ്രഖ്യാപിച്ച 100 ദിന വികസന പരിപാടിയിൽ മത്സ്യബന്ധന മേഖലയെ പാടേ തഴഞ്ഞെന്ന് ധീവരസഭ സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ.യു.എസ്. ബാലൻ കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ കടം എഴുതിത്തള്ളാൻ തീരുമാനം ഉണ്ടായില്ല. 1997ലെ കടം എഴുതിത്തള്ളാൻ മാത്രമുള്ള നിയമമാണ് മത്സ്യത്തൊഴിലാളി കടാശ്വാസ നിയമം. പ്രകൃതിക്ഷോഭം കൊണ്ടും കടലാക്രമണം കൊണ്ടും ഒട്ടുമിക്ക മത്സ്യത്തൊഴിലാളികൾക്കും കടലിൽ പോകാൻ പറ്റാത്ത സ്ഥിതി വിശേഷമാണ്. അതിനാൽ, 2020 ജൂലൈ വരെ മത്സ്യത്തൊഴിലാളികളെടുത്ത എല്ലാ കടങ്ങളും എഴുതിത്തള്ളണം. മേഖലയിൽ മണ്ണെണ്ണ ക്ഷാമം രൂക്ഷമാണ്. മണ്ണെണ്ണ പെർമിറ്റിലൂടെ നൽകുന്ന മണ്ണെണ്ണ മത്സ്യബന്ധന സീസണായ ജൂൺ മാസത്തിലും ജൂലൈ മാസത്തിലും നൽകിയില്ല. സിവിൽ സപ്ലൈസിൽ അന്വേഷിച്ചപ്പോൾ സംസ്ഥാന സർക്കാറിൽനിന്ന് സ്റ്റോക്ക് ലഭിച്ചിട്ടില്ല എന്നായിരുന്നു മറുപടി. പ്രളയകാലത്ത് ഒന്നരലക്ഷം ജനങ്ങളെ രക്ഷപ്പെടുത്തിയപ്പോൾ കേരള സൈന്യം എന്നാണ് കേരള മുഖ്യമന്ത്രി തന്നെ പറഞ്ഞത്. അങ്ങനെ സൂചിപ്പിച്ച മത്സ്യത്തൊഴിലാളികൾക്കാണ് ഒരു പദ്ധതിയും ഇല്ലാതെ പോയത്. കസബ തുറമുഖം അപകടമുക്‌തമാക്കാൻ സർക്കാർ ആവശ്യപ്പെട്ട പ്രകാരം എസ്റ്റിമേറ്റ് നൽകിയെങ്കിലും എങ്ങനെ നടത്തുമെന്നോ എപ്പോൾ നടത്തുമെന്നോ സർക്കാർ അറിയിച്ചിട്ടില്ല. കീഴൂർ കടപ്പുറത്ത് തീരദേശ വികസന കോർപറേഷൻ 50 ലക്ഷം രൂപ ചെലവിട്ട് സ്ഥാപിച്ച ഫിഷറീസ് സ്റ്റേഷൻ നോക്കുകുത്തിയായി നിൽക്കുകയാണ്. കർണാടക ബോട്ടുകൾ വലിയ വാട്ടേജുള്ള ബൾബുകൾ ഉപയോഗിച്ച് മത്സ്യം പിടിച്ചുകൊണ്ടുപോകുമ്പോൾ ഫിഷറീസ് വകുപ്പ് കണ്ടതായി ഭാവിക്കുന്നില്ല. ചെറുവത്തൂർ ഹാർബറിൽ ഐസ് പ്ലാൻറ് സ്ഥാപിക്കാനുള്ള എല്ലാ സൗകര്യവുമുണ്ടായിട്ടും ഒന്നും ചെയ്തില്ല. ഐസ് പ്ലാൻറ് ഇല്ലാതെ മത്സ്യം ലേലം ചെയ്യുന്നത് അപകടകരമാണ്. കൂടുതൽ മത്സ്യം വന്നാൽ സൂക്ഷിച്ചുവെക്കാൻ സൗകര്യമില്ലാതെയാണ് ലേലം ഫിഷറീസ് വകുപ്പ് ഏറ്റെടുത്തതെന്നും അഡ്വ.യു.എസ്. ബാലൻ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.