അക്ഷയ കേന്ദ്രം: ചന്ദ്രശേഖരൻെറ ഒന്നാം റാങ്കിന് 11 വയസ്സ്; സംരംഭകനെ മുക്കിക്കൊല്ലുന്നുവെന്ന് കമീഷൻ കാസർകോട്: ബദിയഡുക്കയിലെ പട്ടികജാതിക്കാരനായ ചന്ദ്രശേഖരൻ അക്ഷയ കേന്ദ്രം തുടങ്ങാൻ സമർപ്പിച്ച അപേക്ഷയിൽ ഹൈകോടതി വിധി നടപ്പാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. 11 വർഷം മുമ്പാണ് ചന്ദ്രശേഖരൻ അക്ഷയ കേന്ദ്രം തുടങ്ങാൻ ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകിയത്. റാങ്ക്പട്ടികയിൽ ചന്ദ്രശേഖരന് ഒന്നാം റാങ്ക് ലഭിച്ചു. എന്നാൽ, തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചില്ല. തുടർന്ന് ചന്ദ്രശേഖരൻ ഹൈകോടതിയെ സമീപിച്ച് വിധി സമ്പാദിച്ചുവെങ്കിലും അതും നടപ്പായില്ല. മനുഷ്യാവകാശ കമീഷന് നൽകിയ അപേക്ഷയിലാണ് ഹൈകോടതി വിധി ഉടൻ നടപ്പാക്കണമെന്ന് കമീഷൻ ഉത്തരവിട്ടത്. അതോടൊപ്പം സംരംഭകനെ ചിലർ ചുവപ്പുനാടയിൽ മുക്കിക്കൊല്ലുകയാണെന്നും ഇത്തരമൊരു അവസ്ഥയിൽ കമീഷൻ നിർവ്യാജം പരിതപിക്കുകയാണെന്നും കമീഷൻ അംഗം വി.കെ. ബീന കുമാരി ഉത്തരവിൽ പരാമർശിച്ചു. തന്നെ ഒഴിവാക്കാൻ ബോധപൂർവം റാങ്ക് പട്ടിക വൈകിപ്പിച്ചുവെന്ന് ചന്ദ്രശേഖരൻ ആേരാപിച്ചു. റാങ്ക് പട്ടികക്ക് അംഗീകാരം നൽകേണ്ടത് കലക്ടറാണ്. അക്ഷയകേന്ദ്രം അപേക്ഷയുടെ സെലക്ഷൻ കമ്മിറ്റി കൺവീനറായ ഗ്രാമപഞ്ചായത്ത് സെക്രട്ടറി റാങ്ക് പട്ടിക ജില്ല കലക്ടർക്ക് സമർപ്പിക്കാത്തതു കാരണം കേന്ദ്രം തുടങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് ചന്ദ്രശേഖരൻ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു. ഹൈകോടതി ചന്ദ്രശേഖരനെ പരിഗണിക്കുന്നതിന് നിർദേശം നൽകി. അക്ഷയകേന്ദ്രം തുടങ്ങാൻ അപേക്ഷ നൽകിയ ചന്ദ്രശേഖരനെ പരിഗണിച്ചുമാത്രം സെലക്ഷൻ നടത്തണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ഹൈകോടതി വിധിപ്രകാരം ചന്ദ്രശേഖരനെ പരിഗണിക്കാതിരുന്നാൽ പരാതിക്കാരന് വീണ്ടും കമീഷനെ സമീപിക്കാം. നിലവിലുള്ള സർക്കാർ ഉത്തരവിൽ പറഞ്ഞിട്ടുള്ള മാർഗനിർദേശങ്ങൾ ലംഘിക്കരുതെന്നും കമീഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.