കാസർകോട്: പെൻഷൻ വിതരണത്തിനിടെ ചെമ്മനാട് സഹകരണ ബാങ്ക് ജീവനക്കാരിയിൽനിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിൽ പൊലീസിന് തുമ്പു ലഭിക്കാത്തത് കള്ളന്മാർ പൊലീസിലുമുള്ളതിനാലാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ആരോപിച്ചു. കേരള കോഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളന്മാരെയും കൊലയാളികളെയും പീഡനക്കേസിലെ പ്രതികളെയും സംരക്ഷിക്കുന്നതിനാണ് പിണറായി വിജയൻെറ നേതൃത്വത്തിലുള്ള ഇടതു സർക്കാർ ശ്രമിക്കുന്നത്. പൊതു ഖജനാവിലെ കോടികളാണ് ഇവരുടെ സംരക്ഷണത്തിനായി സർക്കാർ ചെലവഴിക്കുന്നത്. ചെമ്മനാട് സഹകരണ ബാങ്ക് ദിനനിക്ഷേപ കലക്ഷൻ ഏജൻറ് എസ്. സൗമ്യയിൽനിന്ന് 2.48 ലക്ഷം കവർന്നിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണത്തിൽ പുരോഗതിയുണ്ടായിട്ടില്ല. അന്വേഷണം ശകതമാക്കുന്നില്ലെങ്കിൽ കെ.സി.ഇ.എഫ് നടത്തുന്ന തുടർ സമരത്തിന് പൊതു സമൂഹത്തിൻെറ പിന്തുണയുണ്ടാകുമെന്നും ഉണ്ണിത്താൻ പറഞ്ഞു. ജില്ല പ്രസിഡൻറ് പി.കെ. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ പി.കെ. വിനയകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് എം. രാജു, ജില്ല സെക്രട്ടറി കെ. ശശി, വനിത ഫോറം സംസ്ഥാന കൺവീനർ പി. ശോഭ, കൊപ്പ പ്രഭാകരൻ, പി.കെ. പ്രകാശ്കുമാർ, ജോസ് പ്രകാശ്, ഇ. വേണുഗോപാലൻ, സി.ഇ. ജയൻ, ജി. മധുസൂദനൻ, എം.കെ. ഗോവിന്ദൻ, പി. വിനോദ്കുമാർ തുടങ്ങിയവർ സംസാരിച്ചു. പടം ksd dharna: ചെമ്മനാട് കവർച്ചക്കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കെ.സി.ഇ.എഫ് ജില്ല കമ്മിറ്റി ചട്ടഞ്ചാലിൽ നടത്തിയ ധർണ രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.