ബേക്കലിൻെറ മാറ്റുകൂട്ടി ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉദുമ: പൈതൃക ടൂറിസം സാധ്യതകളെ കാസർകോട്ട് അവതരിപ്പിച്ചത് ബേക്കൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോയിലൂടെയാണ്. നാടിൻെറ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം സാംസ്‌കാരിക പ്രത്യേകതകളും പൈതൃകവും പഴയ കാലജീവിതങ്ങളുടെ ചരിത്രവുമെല്ലാം സഞ്ചാരികളെ ആകർഷിക്കുമെന്ന ചിന്തയിലാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കിയത്. നാല് കോടി രൂപ ഉപയോഗിച്ച് ഫ്രഞ്ച് സാങ്കേതിക വിദ്യയായ സോണറ്റ് ലൂമിയർ ഉപയോഗിച്ച് ലൈറ്റ് ആൻഡ് സൗണ്ട് ഷോയാണ് ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. വൈകുന്നേരത്തിനുശേഷം കോട്ടയിലെത്തുന്ന സഞ്ചാരികൾക്ക് ഈ നാടിൻെറ ചരിത്രവും സംസ്‌കാരവും ലൈറ്റ് ആൻഡ് സൗണ്ട് ഷോയിലൂടെ അറിയാൻ കഴിയും. സോണറ്റ് ലൂമിയർ സാങ്കേതിക വിദ്യ സംസ്ഥാനത്ത് ആദ്യമായി ഉപയോഗിക്കുന്നതും ബേക്കൽ കോട്ടയിലാണ്. കേന്ദ്ര പുരാവസ്തു വകുപ്പിൻെറ സഹകരണത്തോടെ ഒരുക്കിയ ഈ ഷോയുടെ വരവോടെ കോട്ട വൈകുന്നേരത്തോടെ അടക്കുന്നുവെന്ന പരാതിക്കും പരിഹാരമാകും. കോട്ടയുടെ മുഖച്ഛായ മാറ്റിയ പ്രവേശന കവാടവും പാതയോരവും ഉദുമ: വിനോദ സഞ്ചാര ഭൂപടത്തിൽ കാസർകോടിൻെറ മുഖമാണ് ബേക്കൽ. ദക്ഷിണ കർണാടകയുടെയും ഉത്തര കേരളത്തിൻെറയും ചരിത്രത്തിൽ പ്രമുഖ സ്ഥാനമുള്ള ബേക്കൽ കോട്ട സന്ദർശിക്കാനെത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരികൾക്ക് സ്വാഗതമേകാനും പാതയോരം സൗന്ദര്യവത്കരിക്കാനുമായി 99.94 ലക്ഷം രൂപയുടെ പദ്ധതി സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കി. മികച്ച സ്വാഗത കമാനവും മികച്ച പാതയോരവും ഇന്ന് ബേക്കലിന് സ്വന്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.