അയ്യൂബിെൻറ മരണം സൃഷ്ടിച്ച ശൂന്യതയിൽ പടന്ന തെക്കേപ്പുറം

അയ്യൂബിൻെറ മരണം സൃഷ്ടിച്ച ശൂന്യതയിൽ പടന്ന തെക്കേപ്പുറം പടന്ന: കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ മരിച്ച വി.കെ. അയ്യൂബിൻെറ മരണം പടന്ന തെക്കേപ്പുറത്തെ ദുഃഖസാന്ദ്രമാക്കി. ആദ്യം കാഞ്ഞങ്ങാട്ട് ചികിത്സയിലായിരുന്ന അയ്യൂബിനെ ഈ മാസം 11നാണ് പരിയാരത്തേക്ക് മാറ്റിയത്. എല്ലാവരോടും സരസമായ സംഭാഷണ ശൈലിയിലൂടെ ഇടപഴകുന്ന അയ്യൂബിൻെറ പടന്ന തെക്കേപ്പുറത്തുള്ള ഫർണിച്ചർ കട സൗഹൃദക്കൂട്ടായ്മയുടെ കേന്ദ്രമായിരുന്നു. ആരോരുമറിയാതെ നിരവധി പാവങ്ങൾക്ക് അത്താണി കൂടി ആയിരുന്നു അയ്യൂബ് എന്നത് മരണശേഷമാണ് ബന്ധുക്കളും സുഹൃത്തുക്കളും അറിയുന്നത്. തുരുത്തിയിലാണ് സ്വന്തം വീടെങ്കിലും തറവാട് ഉൾപ്പെടുന്ന പടന്നയിലാണ് അദ്ദേഹം സജീവമായി ഇടപഴകാറുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.