കൂട്ടിയും കിഴിച്ചും പ്രതീക്ഷയോടെ മുന്നണികൾ

കാഞ്ഞങ്ങാട്: തദ്ദേശതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായി ഫലപ്രഖ്യാപനത്തിന് മുമ്പുള്ള ദിവസമായ ചൊവ്വാഴ്ച ജില്ലയിലെ മുന്നണി നേതാക്കളെല്ലാം വോട്ടിൻെറ കണക്കെടുപ്പിലും മറ്റും വ്യാപൃതരായിരുന്നു. കാഞ്ഞങ്ങാട് നഗരസഭയിൽ ആകെയുള്ള 43 വാർഡുകളിൽ 24 സീറ്റുകൾ സ്വന്തമാക്കി ഭരണത്തുടർച്ച ഉണ്ടാകുമെന്നാണ് ഇടതുപക്ഷത്തിൻെറ കണക്കൂകൂട്ടൽ. എന്നാൽ കഴിഞ്ഞ തവണ നഷ്ടമായ വാർഡുകൾ തിരിച്ചുപിടിക്കുന്നതിലൂടെ ഭരണം തിരിച്ചുപിടിക്കുമെന്നാണ് വലതുപക്ഷം അവകാശപ്പെടുന്നത്. അഭിമാനപോരാട്ടം നടക്കുന്ന പുല്ലൂർ പെരിയയിൽ ഏതു വിധേനയും ഭരണം പിടിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു വലതുപക്ഷത്തിൻെറ പ്രവർത്തനം. കല്യോട്ട് രണ്ട് ചെറുപ്പക്കാരുടെ കൊലപാതകം ഉയർത്തിക്കാട്ടിയാണ് ഇവിടെ യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ കഴിഞ്ഞ തവണ എൽ.ഡി.എഫിനെക്കാൾ ആറ് സീറ്റ് പിറകിലായിരുന്നു യു.ഡി.എഫിൻെറ കക്ഷിനില. കഴിഞ്ഞ തവണ 11 സീറ്റുകൾ നേടിയ എൽ.ഡി.എഫിന് ഇതിൽ കല്യോട്ട്, കൂടാനം വാർഡുകൾ നഷ്ടപ്പെട്ടാലും അമ്പലത്തറ തിരിച്ചുപിടിക്കുന്നതിലൂടെ ഭരണം നിലനിർത്തനാകുമെന്നുതന്നെയാണ് പ്രതീക്ഷ. അജാനൂർ പഞ്ചായത്തിലും ഭരണം തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫ് അവകാശവാദം. എന്നാൽ, ഇവിടെ നാല് സീറ്റുകൾ നേടിയാൽ ബി.ജെ.പിയുടെ നിലപാട് നിർണായകമാകും. ആര് ഭരിക്കണമെന്നു പോലും ബി.ജെ.പി നിശ്ചയിക്കുന്ന സ്ഥിതിയിലാവും. കഴിഞ്ഞ തവണ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിട്ടുനിന്നതാണ് എൽ.ഡി.എഫിന് ഭരണം ലഭിക്കാനിടയായത്. എന്നാൽ, ഇക്കുറി നീക്കുപോക്ക് നടത്താൻ യു.ഡി.എഫ് കേന്ദ്രങ്ങളിൽ ആലോചന നടക്കുന്നതായാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT