പ്രസവശസ്ത്രക്രിയക്കിടെ യുവതിയുടെ കരളിന് മുറിവേറ്റു; രണ്ടു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ കരളിന് മുറിവേറ്റ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്. കാഞ്ഞങ്ങാട് സണ്‍റൈസ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. രാഘവേന്ദ്രറാവു, സര്‍ജന്‍ ഡോ. ഗിരിധരറാവു എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ഐ.പി.സി 336ാം വകുപ്പ് പ്രകാരം കേസെടുത്തത്. പയ്യന്നൂർ ചിറ്റാരി കൊവ്വലിലെ ടി.സി. ഷാനിദാസി‍ൻെറ ഭാര്യ അജാനൂര്‍ പള്ളത്തെ ശബ്‌നയുെട (30) പരാതിയിലാണ് കേസ്. വിവാഹം കഴിഞ്ഞ് 10 വർഷത്തിനുശേഷമാണ് ശബ്ന ഗർഭിണിയാകുന്നത്. പ്രസവ ശസ്ത്രക്രിയക്കിടെ കരളിന് മുറിവേല്‍ക്കുകയായിരുന്നു. എന്നാല്‍, ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ ഇതു ശ്രദ്ധിച്ചില്ല. പിന്നീട് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശബ്‌നയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പരിശോധനക്ക് വിധേയയാക്കിയതോടെ കരളിന് മുറിവേറ്റതായി കണ്ടെത്തുകയായിരുന്നു. മുറിവ് തുന്നാതിരുന്നതിനാല്‍ പഴുപ്പും ബാധിച്ചു. ചികിത്സക്കു ശേഷം തിരിച്ചെത്തിയ ശബ്‌ന ഡോക്ടര്‍മാര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. പൊലീസിൻെറ നിര്‍ദേശപ്രകാരം ജില്ല ആശുപത്രിയിലെ ഡോ. വിനോദ്കുമാര്‍ ഉള്‍പ്പെടെയുള്ള മൂന്നംഗ മെഡിക്കല്‍ കമ്മിറ്റി നടത്തിയ വിദഗ്ധ പരിശോധനയില്‍ ശബ്‌നയുടെ കരളിന് മുറിവേറ്റിരുന്നതായി സ്ഥിരീകരിക്കുകയും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡി.എം.ഒക്ക് കൈമാറുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.