കുമ്പള: പരിമിതികളെ തോൽപിച്ച പ്രവർത്തന മികവിലാണ് കുമ്പള പഞ്ചായത്തിലെ ആരിക്കാടി വാർഡിൽ (രണ്ട്) ബി.എ. റഹ്മാൻ വീട്ടും സ്ഥാനാർഥിയായത്. ഭിന്നശേഷിക്കാരനായ റഹ്മാന് 2010ൽ കന്നിയങ്കത്തിൽ എതിരാളിയായി റെബൽ സ്ഥാനാർഥിയുണ്ടായിരുന്നു. എങ്കിലും ഫലം വന്നപ്പോൾ 238 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അഭിമാന വിജയം. 2015ൽ സ്ത്രീകൾക്ക് സംവരണം ചെയ്ത വാർഡിൽനിന്ന് ഭാര്യ സുഹറയെയാണ് മത്സരത്തിന് പാർട്ടി നിയോഗിച്ചത്. ബി.എ.റഹ്മാൻെറ അഞ്ചുവർഷത്തെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് പാരിതോഷികമെന്നോണം 795 വോട്ടിൻെറ ഭൂരിപക്ഷത്തിന് സുഹറയെ നാട്ടുകാർ ജയിപ്പിച്ചുവിട്ടു. എം.എസ്.എഫിലൂടെ രാഷ്ട്രീയത്തിലെത്തിയ ബി.എ. റഹ്മാൻ എം.എസ്.എഫിൻെറയും പിന്നീട് യൂത്ത് ലീഗിൻെറയും ശാഖ, പഞ്ചായത്ത്, മണ്ഡലം ഭാരവാഹിയായിട്ടുണ്ട്. നിലവിൽ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയാണ്. ഭരണത്തുടർച്ച പ്രതീക്ഷിക്കുന്ന കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പദവിയിലേക്ക് പാർട്ടി പ്രവർത്തകർക്കിടയിൽനിന്ന് ഉയർന്നുവന്ന യൂത്ത് ലീഗ് ജില്ല ട്രഷറർ യൂസുഫ് ഉളുവാറിൻെറ പേരിനൊപ്പം ബി.എ. റഹ്മാൻെറ പേരുമുണ്ട്. വാർഡിലെ ഭൂരിഭാഗം റോഡുകളും ഇൻറർലോക്കും കോൺക്രീറ്റുമാക്കിയതും 35 ഓളം കുടുംബങ്ങൾക്ക് വീട് നൽകിയതും ആരിക്കാടി ജനറൽ ജി.ബി.എൽ.പി.എസിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചതും നേട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.