'സ്ഥാനാർഥിയെ ആക്രമിച്ചത് പ്രതിഷേധാർഹം'

കാസർകോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി രഹസ്യ ധാരണയുണ്ടാക്കി വിജയിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് മനസ്സിലാക്കിയ സി.പി.എം യു.ഡി.എഫ് സ്ഥാനാർഥികളെയടക്കം അകാരണമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം അത്യന്തം പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ. കാഞ്ഞങ്ങാട് നഗരസഭയിലെ 41ാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയായ എച്ച്. റഷീദിനെ ഇരുട്ടിൻെറ മറവിൽ വധിക്കാൻ ശ്രമിച്ചത് അക്രമരാഷ്ട്രീയത്തിൻെറ പാതയിൽ നിന്നും അവർ പിന്മാറിയിട്ടില്ലെന്നതിൻെറ തെളിവാണ്. ഭരണത്തിൻെറ തണലിൽ സ്ഥാനാർഥികളെ ആക്രമിച്ചു കൊലപ്പെടുത്താനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുമുള്ള ശ്രമം സി.പി.എം ഉപേക്ഷിച്ചില്ലെങ്കിൽ ജനങ്ങളിൽ നിന്നും കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.