കാസർകോട്: പ്ലാേൻറഷൻ കോർപറേഷൻ ചീമേനി എസ്റ്റേറ്റിൻെറ 425 ഏക്കർ സ്ഥലം സോളാർ പാർക്ക് സ്ഥാപിക്കാൻ നൽകാനുള്ള തീരുമാനത്തിൽനിന്ന് കേരള സർക്കാർ പിന്മാറണമെന്ന് കാസർകോട് ഡിസ്ട്രിക്ട് റബർ ആൻഡ് കാഷ്യൂ ലേബർ യൂനിയൻ (എ.ഐ.ടി.യു.സി) ജില്ല കമ്മിറ്റി പ്രമേയം വഴി ആവശ്യപ്പെട്ടു. 1962ൽ പ്ലാേൻറഷൻ കോർപറേഷൻ രൂപവത്കരിച്ചതുതന്നെ തൊഴിലാളികൾക്ക് തോട്ടങ്ങളിൽ ജോലി നൽകുന്നതിനായിരുന്നു. യഥാർഥ ലക്ഷ്യത്തെതന്നെ തുരങ്കംവെക്കുന്നതും തോട്ടം തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തുന്നതുമായ തീരുമാനത്തിൽനിന്ന് സർക്കാർ പിന്തിരിഞ്ഞില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് യൂനിയൻ നേതൃത്വം നൽകുമെന്നും ജില്ല കമ്മിറ്റി അറിയിച്ചു. ഒക്ടോബർ ഏഴു മുതൽ ചീമേനി വില്ലേജ് ഓഫിസിനു മുന്നിലും എസ്റ്റേറ്റ് ഓഫിസിനു മുന്നിലും തൊഴിലാളികളുടെ റിലേ സമരം നടത്താനും യോഗത്തിൽ തീരുമാനമായി. യൂനിയൻ പ്രസിഡൻറ് എം.എസ്. വാസുദേവൻ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി കെ.വി. കൃഷ്ണൻ, യൂനിയൻ സെക്രട്ടറി കെ.എസ്. കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.