മാവുങ്കാല്‍: കര്‍ഷക പ്രക്ഷോഭങ്ങളെ അവഗണിച്ച് വന്‍കിട കോര്‍പറേറ്റുകള്‍ക്ക് നേട്ടമുണ്ടാക്കാന്‍ വേണ്ടി മാത്രം കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയതാണ് കാര്‍ഷിക ബില്ലെന്ന് മുന്‍ എം.എല്‍.എ കെ.പി. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആനന്ദാശ്രമം പോസ്റ്റ് ഓഫിസിനു മുന്നില്‍ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ് സതീശന്‍ പരക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് ഡി.വി. ബാലകൃഷ്ണന്‍, ദിനേശന്‍ മൂലക്കണ്ടം, എന്‍.വി. അരവിന്ദാക്ഷന്‍ നായര്‍, ക്രസൻറ് മുഹമ്മദ് കുഞ്ഞി, ശ്രീനിവാസന്‍ മഡിയന്‍, നാരായണന്‍ മൂലക്കണ്ടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാജപുരം: കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം പോസ്റ്റ് ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ കെ.പി.സി.സി അംഗം മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് ബാബു കദളിമറ്റം, ടി.കെ. നാരായണന്‍, എച്ച്. വിഘ്‌നേശ്വര ഭട്ട്, വി.കെ. രാധാമണി, പി.സി. തോമസ്, എം.എം. സൈമണ്‍, വി.കെ. ബാലകൃഷ്ണന്‍, വിനോദ് മുണ്ടമാണി, ബി. അബ്ദുല്ല, സിജോ ടി. ചാമക്കാല എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറിമാരായ സജി പ്ലാച്ചേരി സ്വാഗതവും റോയ് ആശാരികുന്നേല്‍ നന്ദിയും പറഞ്ഞു. ഭീമനടി: വെസ്റ്റ് എളേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭീമനടി പോസ്റ്റ് ഓഫിസിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഡി.സി.സി വൈസ് പ്രസിഡൻറ് പി.ജി. ദേവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജോയ് കിഴക്കരക്കാട്ട് അധ്യക്ഷത വഹിച്ചു. എ.സി. ജോസ്, ജി. മുരളി മാസ്റ്റര്‍, ജേക്കബ് ജോസഫ്, അന്നമ്മ മാത്യു, രാജേഷ് തമ്പാന്‍, അഗസ്റ്റിന് മണലേല്‍, മാത്യു വര്‍ക്കി, ബിജു ഏലിയാസ്, പി.കെ. രവി, സവിത സുരേഷ്, പി.ടി. ജോസഫ്, എ.ജെ. ഷാജി, ഷെരീഫ് വാഴപ്പള്ളി, എന്‍.സി. മാധവന്‍, ഫിലിപ്പോസ് എന്നിവര്‍ സംസാരിച്ചു. bheemanadi വെസ്റ്റ് എളേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭീമനടി പോസ്റ്റ് ഓഫിസിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ പി.ജി. ദേവ് ഉദ്ഘാടനം ചെയ്യുന്നു rajapuram കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി രാജപുരം പോസ്റ്റ് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു mavungal അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ സമരം കെ.പി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.