കുമ്പള: കേന്ദ്ര സർക്കാറിൻെറ നിയന്ത്രണത്തിലുള്ള ലോകോത്തര ആരോഗ്യ സംവിധാനമായ എയിംസ് കാസർകോട് ജില്ലയിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി ജനകീയ കൂട്ടായ്മ മൂന്നാംഘട്ട സമരപരിപാടികൾക്ക് രൂപംനൽകി. സമര പരിപാടിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരുലക്ഷം ഒപ്പുകൾ ശേഖരിച്ച് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. ഈ മാസം 15ന് ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി ഒപ്പുശേഖരണത്തിന് തുടക്കം കുറിക്കും. സന്നദ്ധസംഘടനകളുടെയും വ്യാപാരികളുടെയും സഹകരണത്തോടെ ജനകീയ കൂട്ടായ്മ ഒപ്പുശേഖരണം നടത്തും. എയിംസ് കാസർകോട് സ്ഥാപിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കണ്ടെത്തി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകണം. കേന്ദ്രം ഇത് അംഗീകരിക്കുമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. ഇതിനായി ജനങ്ങൾ സംഘടിക്കണം. ജില്ലയിലെ ജനപ്രതിനിധികൾ ഇതിനായി ശബ്ദമുയർത്തണം. കുമ്പള വ്യാപാര ഭവനിൽ കൂടിയാലോചന യോഗത്തിൽ ഹംസ പാലക്കി, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ സമര പരിപാടികളെ കുറിച്ച് വിവരിച്ചു. ബി. വിക്രം പൈ, സത്താർ ആരിക്കാടി, അൻവർ സിറ്റി, ഹമീദ് കാവിൽ, അബ്ദുല്ല ഹിൽടോപ്, എം.എം. റഹ്മാൻ, ബി. മമ്മൂഞ്ഞി, എസ്. സതീശൻ, അബ്ദുൽ ലത്തീഫ്, കെ.പി. മുഹമ്മദ് സ്മാർട്ട്, ഖാദർ റഹ്മാനിയ, എം.എ. മൂസ എന്നിവർ സംബന്ധിച്ചു. AIIMS എയിംസുമായി ബന്ധപ്പെട്ട് കുമ്പള വ്യാപാരി ഭവനിൽ ചേർന്ന കൂടിയാലോചന യോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.