പള്ളിക്കര മേൽപാലം: നിർമാണ പ്രവൃത്തി നിലച്ചതിൽ റെയിൽവേ മന്ത്രിക്ക് പരാതിയയച്ചു

നീലേശ്വരം: സാങ്കേതികാനുമതി ലഭിക്കാത്തതുമൂലം പള്ളിക്കര റെയില്‍വേ മേൽപാലം നിർമാണ പ്രവൃത്തി നിലച്ചതിൽ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് പരാതികളയച്ചു. നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മയാണ് ഇ-മെയിൽ വഴി പരാതിയയച്ചത്. പ്രസിഡൻറ് നന്ദകുമാർ കോറോത്ത്, കെ.വി. പ്രിയേഷ് കുമാർ, കെ.വി. സുനിൽരാജ് എന്നിവർ നേതൃത്വം നൽകി. പള്ളിക്കര റെയിൽവേ മേൽപാലം നിർമാണം വേഗത്തിലാക്കാൻ ദക്ഷിണ റെയിൽവേ അധികൃതർക്ക് നീലേശ്വരം നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജനും ഇ-മെയിൽ പരാതി അയച്ചു. നിർമാണ പ്രവൃത്തിയുടെ തടസ്സങ്ങൾ നീക്കി പാലം വേഗത്തിൽ പൂർത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മേൽപാലം നിർമാണം നിലച്ചുവെന്ന വ്യാഴാഴ്ചത്തെ 'മാധ്യമം' വാർത്തയാണ് പരാതിയയക്കാൻ അധികൃതരെയും സംഘടനകളെയും േപ്രരിപ്പിച്ചത്. പാളത്തിന് സമീപം കിഴക്കും പടിഞ്ഞാറുമായി നാലു തൂണുകളുടെ നിർമാണം ഇതിനകം പൂർത്തിയായി. ഇതിൻെറ മുകളിലൂടെ പാലം സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികളാണ് ഇപ്പോൾ മുടങ്ങിക്കിടക്കുന്നത്. ആകെ എട്ട് തൂണുകളുള്ളതിൽ, ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള നാലു തൂണുകൾ ഇതിനോടകം പൂർത്തീകരിച്ചു. എന്നാൽ, റെയിൽവേയുടെ അധീനതയിലുള്ള നാല് തൂണുകൾക്ക് മുകളിൽ പാലം നിർമിക്കാനുള്ള സങ്കേതികാനുമതി ലഭിച്ചിട്ടില്ല. ഇതാണ് നിർമാണ പ്രവൃത്തികൾ മുടങ്ങാനുള്ള കാരണം. എറണാകുളം ഇ.കെ.കെ കൺസ്ട്രക്ഷൻ പ്രൈവറ്റ് കമ്പനിക്കാണ് പാലത്തിൻെറ നിർമാണ ചുമതല. നിലവിൽ നാലുവരി പാതയിലാണ് പാലം നിർമിക്കുന്നത്. 65 കോടി രൂപയാണ് നിർമാണ ചെലവ്. സാങ്കേതികാനുമതി എത്രയും പെട്ടെന്ന് നൽകി നിർമാണം പുനരാരംഭിക്കണമെന്ന് സി.പി.എം നീലേശ്വരം വെസ്റ്റ് ലോക്കൽ സെക്രട്ടറി പി.പി. മുഹമ്മദ് റാഫി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT