കണ്ണൂർ: പഴയങ്ങാടി മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ.ഇ. ഹിഷാം (30) ആണ് മരിച്ചത്.സംഭവത്തിന് പിന്നിൽ രാഷ്ട്രീയം ഇല്ലെന്നാണു സൂചന. കേസുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിലായിട്ടുണ്ട്.മാട്ടൂൽ സൗത്തിലെ തൈവളപ്പിൽ സാജിദ് (30), തൈവളപ്പിൽ റംഷിദ്(30) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സാജിദ് കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. സാജിദും റംഷിദുമാണ് യഥാക്രമം ഒന്നും രണ്ടും പ്രതികളെന്നും ഇവരാണ് ഹിഷാമിനെ കുത്തിയതെന്നും പൊലീസ് പറഞ്ഞു. ഒന്നാം പ്രതിയായ സാജിദിെൻറ ബന്ധുവായ പെൺകുട്ടിയെ, കൊല്ലപ്പെട്ട ഹിഷാമിെൻറ ബന്ധു ശല്യം ചെയ്തതിനെ തുടർന്ന് മർദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട പ്രശ്നമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.ഹിഷാമിെൻറ സുഹൃത്ത് ഷക്കീബിനും പരിക്കേറ്റിരുന്നു. ഇയാൾ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹിഷാമിെൻറ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപതിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം വ്യാഴാഴ്ച വൈകീട്ട് മാട്ടൂൽ സൗത്ത് രിഫാഇയ മദ്റസയിൽ പൊതുദർശനത്തിനുവെച്ചു.
എം.ആർ.യു.പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന മയ്യിത്ത് നമസ്കാരത്തിനുശേഷം മാട്ടൂൽ സൗത്ത് മുഹിയദ്ദീൻ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. ഹിഷാമിെൻറ സഹോദരങ്ങൾ: ഹാരിസ്, അനീസ്, അഹമ്മദ്, മുത്തലിബ്, അഫ്നാൻ, ആഷിർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.