ചെറുവത്തൂർ: ഇതര സംസ്ഥാന ബോട്ടുകളുടെ അനധികൃത മീൻപിടിത്തം തദ്ദേശീയരായ മീൻപിടിത്ത വള്ളങ്ങൾക്ക് ഭീഷണിയാവുന്നു. രണ്ടു ബോട്ടുകൾ ഒരുമിച്ചു നടത്തുന്ന പെയർ ട്രോളിങ്ങാണ് മത്സ്യ തൊഴിലാളികൾക്ക് പ്രതികൂലമാകുന്നത്.
നിയമവിരുദ്ധമായി നടത്തുന്ന ഇത്തരം മീൻപിടിത്തം ചോദ്യം ചെയ്താൽ വള്ളങ്ങളിലുള്ളവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം മംഗളൂരുവിൽ നിന്നെത്തിയ ബോട്ടുകൾ ചേർന്ന് നിയമവിരുദ്ധമായി പെയർ ട്രോളിങ് നടത്തുമ്പോൾ ചോദ്യം ചെയ്ത മടക്കരയിൽ നിന്നുമുള്ള വള്ളക്കാരെ കടലിൽ ആക്രമിച്ചിരുന്നു. സംഭവമറിഞ്ഞ് മറ്റു വള്ളക്കാർ എത്തിയതോടെയാണ് ഇതര സംസ്ഥാന ബോട്ടുകൾ പിരിഞ്ഞു പോയത്. കോസ്റ്റ്ഗാർഡിന്റെയും തീരദേശ പൊലീസിന്റെയും ഇടപെടലുണ്ടാകാത്തതാണ് അനധികൃത മീൻപിടിത്തം നടക്കുന്നതെന്നാണ് ആക്ഷേപം.
പ്രതികൂല കാലാവസ്ഥ കാരണം ട്രോളിങ് നിരോധനം കഴിഞ്ഞും ഒരുമാസത്തോളം ബോട്ടുകൾക്കും വള്ളങ്ങൾക്കും കടലിൽ പോകാൻ സാധിച്ചിരുന്നില്ല. കാലാവസ്ഥ അനുകൂലമായതോടെ കടലിലെത്തിയപ്പോൾ നല്ല മീൻ ലഭിച്ചിരുന്നു.
അതിനിടെയാണ് ഇതര സംസ്ഥാന ബോട്ടുകളുടെ അനധികൃത മീൻപിടിത്തം ആരംഭിച്ചത്. ഇതോടെ കുറച്ച് ദിവസങ്ങളായി മീൻ ലഭ്യത ഇല്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.