കണ്ണൂർ: കണ്ണൂരില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നവര്‍ തമ്മിലുണ്ടായ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇരിട്ടി സ്വദേശിയായ രാജൻ (59) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇരിട്ടി സ്വദേശിയായ ജോസിനെ (39) കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാവിലെ ജില്ല ആശുപത്രിക്ക് സമീപം ആയിക്കരയിലാണ് സംഭവം. ജില്ല ആശുപത്രിക്ക് സമീപത്തെ പെട്ടിക്കടയുടെ മുന്നില്‍ വിറകും ചാക്കും കൊണ്ട് മൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിറകിന് പുറത്തേക്കായി മൃതദേഹത്തിെൻറ ഒരു ഭാഗം കണ്ടതിനെ തുടർന്ന് നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ശനിയാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു.
കൊല്ലപ്പെട്ട രാജൻ ആയിക്കര ഹാര്‍ബറില്‍ ചെറിയ ജോലികള്‍ ചെയ്ത് വരുകയായിരുന്നു. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് ജോസ് തലയിൽ കല്ലുകൊണ്ട് അടിച്ച് ഇയാളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.