പാപ്പിനിശ്ശേരി: കെ.എസ്.ടി.പി റോഡരികിൽ കക്കൂസ് മാലിന്യവും അറവുശാലകളിലെ മാലിന്യവും തള്ളി. ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം. കഴിഞ്ഞ ദിവസം ഇതേസ്ഥലത്തിന് സമീപത്താണ് ചത്ത എരുമയെ തള്ളിയത്. തുടർന്ന് പഞ്ചായത്ത് അധികൃതർ എത്തിയാണ് എരുമയെ മറവ് ചെയ്തത്. വർഷങ്ങളായി പാപ്പിനിശ്ശേരി -പഴയങ്ങാടി റോഡ് കവല മുതൽ കടവ് റോഡ് വരെയുള്ള കെ.എസ്.ടി.പി റോഡിന്റെ ഇരുവശങ്ങളും മാലിന്യകേന്ദ്രമാണ്. ഇതുവഴി മൂക്ക് പൊത്താതെ നടക്കാൻപോലും സാധിക്കാത്ത അവസ്ഥയാണ്. കെ.എസ്.ടി.പി റോഡ് നവീകരിച്ചതോടെ റോഡിൽ ഏതാനും സൗരോർജ വിളക്കുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ഇവക്ക് മാസങ്ങളുടെ ആയുസ്സ് മാത്രമാണുണ്ടായത്. വാഹനമിടിച്ച് പല സൗര വിളക്ക് കാലുകളും തകർന്നു. തകർന്ന് ദിവസങ്ങൾക്കുള്ളിൽ അവയുടെ ബാറ്ററികൾ അടക്കമുള്ളവ നഷ്ടപ്പെട്ടു. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും അവ പൂർവസ്ഥിതിയിലാക്കാൻ അധികൃതർക്കായില്ല. -------------------- ചിത്രം: പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡരികിൽ മാലിന്യം തള്ളിയനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.