കണ്ണൂർ: കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയിലൂടെ കേരളത്തിൻെറ മുന്നോട്ടുള്ള കുതിപ്പിന് വിഘാതമായ വിമോചന സമരം സൃഷ്ടിച്ച അലയൊലികൾ ക്രമേണ ഇല്ലാതാകുന്ന പ്രവണതയാണ് തുടർ ഭരണത്തോടെ സംജാതമായിരിക്കുന്നതെന്ന് ഡോ. തോമസ് ഐസക്. ജില്ല ലൈബ്രറി കൗൺസിൽ ഇ.എം.എസ് ചെയർ, സെൻട്രൽ ലൈബ്രറിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന വെബിനാറിൻെറ രണ്ടാം ദിനത്തിൽ 'വിമോചന സമര പൂർവ കേരളം' വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഭാവി കേരളത്തിന് ദിശാബോധം നൽകിയ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ അട്ടിമറിക്കപ്പെട്ടില്ലായിരുന്നെങ്കിൽ പരിഹരിക്കാൻ പറ്റാത്ത ഒരു ഭൂപ്രശ്നമായി ഭൂപരിഷ്കരണം മാറില്ലായിരുന്നു. അധികാര വികേന്ദ്രീകരണ പ്രകിയകൾക്ക് വേഗം കൂടി സർവ തലസ്പർശിയായ വികസന മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുമായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിക്ക് സുശക്തമായ അടിത്തറ ഉണ്ടായത് ഇ.എം.എസ് അടക്കമുള്ള കമ്യൂണിസ്റ്റുകാർ ദേശീയ പ്രസ്ഥാനത്തിൻെറ നേതാക്കളായിരുന്നതു കൊണ്ടാണെന്നും തോമസ് ഐസക് പറഞ്ഞു. വെബിനാറിൽ ഇ.എം.എസ് ചെയർ ചെയർമാൻ ഡോ.പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ല ജോ. സെക്രട്ടറി ടി. പ്രകാശൻ സ്വാഗതവും മനോജ് കുമാർ പഴശ്ശി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.