കൊട്ടിയൂർ വൈശാഖ മഹോത്സവം: ആയില്യം ചതുശ്ശതം നിവേദിച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സവം: ആയില്യം ചതുശ്ശതം നിവേദിച്ചു കേളകം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ ആയില്യം ചതുശ്ശതം (വലിയ വട്ടളം പായസം) ഭഗവാന് നിവേദിച്ചു. നാല് ചതുശ്ശതങ്ങളിൽ മൂന്നാമത്തേതാണിത്. നാലാമത്തെയും അവസാനത്തേതുമായ അത്തം ചതുശ്ശതം ജൂൺ 19നാണ്. ബുധനാഴ്ചയാണ് കലം വരവ്. കലം പൂജക്ക് ആവശ്യമായ കലങ്ങൾ സന്ധ്യയോടെ കൊട്ടിയൂരിലെത്തിക്കും. നല്ലൂരാൻ എന്നറിയപ്പെടുന്ന 'കുലാല'സ്ഥാനികൻെറ നേതൃത്വത്തിലുള്ള സംഘമാണ് കലങ്ങളെത്തിക്കുക. അർധരാത്രിയിലാണ് കലംപൂജ. കലംപൂജ നടക്കുന്ന ദിവസങ്ങളിൽ അക്കരെ കൊട്ടിയൂരിൽ രാത്രി ദർശനം അനുവദിക്കില്ല. സാധാരണ രീതിയിൽ മകം നാളിൽ ഉച്ചവരെ മാത്രമേ അക്കരെ കൊട്ടിയൂരിലേക്ക് സ്ത്രീകൾക്ക് പ്രവേശനമുള്ളൂ. എന്നാൽ, കോവിഡിൻെറ പശ്ചാത്തലത്തിൽ ആർക്കും പ്രവേശനമില്ലാതെയാണ് ചടങ്ങുകൾ നടത്തുന്നത്. 20ന് തൃക്കലശ്ശാട്ടത്തോടെ ഉത്സവം സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.