യതീഷ് ചന്ദ്രക്ക് കണ്ണൂരിൻെറ യാത്രയയപ്പ് കണ്ണൂർ: ജില്ല പൊലീസ് മുന്‍ മേധാവി ജി.എച്ച്. യതീഷ് ചന്ദ്രക്ക് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ സ്നേഹോഷ്മളമായ യാത്രയയപ്പ്. കോവിഡ് ഉള്‍പ്പെടെ ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതില്‍ കേരളത്തിലെ ഉദ്യോഗസ്ഥ സമൂഹം കാഴ്ചെവച്ചത് മികച്ചതും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളാണെന്ന് യാത്രയയപ്പ് സമ്മേളനത്തിൽ യതീഷ് ചന്ദ്ര അഭിപ്രായപ്പെട്ടു. മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ വലിയ വിജയം വരിക്കാന്‍ നമുക്ക് സാധിച്ചതും അതുകൊണ്ടാണ്. നല്ല കുറേ ഓര്‍മകളുമായാണ് ജില്ല വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കുന്നതിലും പ്രഫഷനല്‍ പൊലീസിങ്ങിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് യതീഷ് ചന്ദ്ര കാഴ്ചെവച്ചതെന്ന് കലക്ടര്‍ ടി.വി. സുഭാഷ് അഭിപ്രായപ്പെട്ടു. തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി, ഡി.ഡി.സി സ്‌നേഹില്‍ കുമാര്‍ സിങ്, എ.ഡി.എം ഇ.പി. മേഴ്‌സി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം. പ്രീത, തളിപ്പറമ്പ് ആർ.ഡി.ഒ സൈമണ്‍ ഫെര്‍ണാണ്ടസ്, ആർ.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.