തളിപ്പറമ്പ്: പട്ടുവം പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരെ തെരഞ്ഞെടുത്തു. യു.ഡി.എഫിന് ചരിത്രത്തിൽ ആദ്യമായി സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ പദം ലഭിച്ചു. അഞ്ചിൽ നാല് അധ്യക്ഷ സ്ഥാനവും സി.പി.എമ്മാണ് സ്വന്തമാക്കിയത്. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി വൈസ്പ്രസിഡൻറായ വി.വി. രാജൻ തെരഞ്ഞെടുക്കപ്പെട്ടു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായി ആറാം വാർഡ് പ്രതിനിധി എം. സുനിതയും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി നാലാം വാർഡ് അംഗം പി. കുഞ്ഞികൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടു. ഇവർ മൂന്നുപേരും എൽ.ഡി.എഫ് പ്രതിനിധികളാണ്. ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായാണ് രണ്ടാം വാർഡ് പ്രതിനിധി മുസ്ലിം ലീഗിലെ സീനത്ത് മഠത്തിൽ തെരഞ്ഞെടുക്കെപ്പട്ടത്. 13 അംഗ പഞ്ചായത്തിൽ ഏഴ് വാർഡ് എൽ.ഡി.എഫിനും അഞ്ച് വാർഡ് യു.ഡി.എഫിനും ഒരു വാർഡ് ബി.ജെ.പിക്കുമാണ് ലഭിച്ചത്. എൽ.ഡി.എഫിൽ എല്ലാം സീറ്റിലും സി.പി.എമ്മാണ് മത്സരിച്ചത്. യു.ഡി.എഫിൽ മൂന്നുപേർ മുസ്ലിം ലീഗിൽനിന്നും രണ്ടുപേർ കോൺഗ്രസിൽനിന്നും വിജയിച്ചതോടെയാണ് ഒരു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം യു.ഡി.എഫിന് ലഭിച്ചത്. പട്ടുവത്തിൻെറ 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് യു.ഡി.എഫ് പ്രതിനിധി ഭരണനേതൃത്വത്തിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.