പയ്യന്നൂര്‍: ജലഅപകടങ്ങളില്‍നിന്നുള്ള രക്ഷക്ക് നീന്തല്‍ പഠിക്കണമെന്ന സന്ദേശമുയര്‍ത്തി വീണ്ടും ആറുവയസ്സുകാരൻെറ വിസ്മയ പ്രകടനം. ഒരു കിലോമീറ്ററിലേറെ വിസ്തൃതിയുള്ള കവ്വായി കായല്‍ 20 മിനിറ്റുകൊണ്ട് നീന്തിക്കടന്നാണ് ഡാരിയസ് പ്രഭുവെന്ന ആറുവയസ്സുകാരന്‍ പ്രതിഭ തെളിയിച്ചത്. ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമിയുടെ അമരക്കാരനായ നീന്തല്‍ പരിശീലകന്‍ ചാള്‍സന്‍ ഏഴിമലക്കൊപ്പം വലിയപറമ്പ് പഞ്ചായത്തില്‍ നിന്നും ഡാരിയസ് ആരംഭിച്ച നീന്തലാണ് ഇരുപത് മിനിറ്റുകൊണ്ട് മറുകരയായ രാമന്തളി പഞ്ചായത്തിൻെറ തീരത്തെത്തിയത്. കൊച്ചുകുട്ടിയായതിനാല്‍ ഇടക്ക് വിശ്രമം വേണ്ടിവന്നേക്കുമെന്ന കാണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് നിര്‍ത്താതെ നീന്തി മറുകരയെത്തിയത്. ഡാരിയസിനെ പയ്യന്നൂര്‍ സ്‌പോര്‍ട്‌സ് ആൻഡ് കള്‍ചറല്‍ െഡവലപ്‌മൻെറ് അസോസിയേഷന്‍ ചെയര്‍മാന്‍ ടി.ഐ.മധുസൂദനന്‍ പൊന്നാടയണിയിച്ച്് അനുമോദിച്ചു. ഡാരിയസിനെ രാമന്തളി പഞ്ചായത്ത് പ്രസിഡൻറ് വി.ഷൈമ മെഡലണിയിച്ചു. തിങ്കളാഴ്ച ആഴമുള്ള പെരുമ്പപുഴ നാലുപ്രാവശ്യം ഡാരിയസ് കുറുകെ നീന്തിക്കടന്നിരുന്നു. രണ്ടുദിവസത്തെ കടല്‍ പരിചയ പരിശീലനത്തിനുശേഷം പയ്യാമ്പലം കടലില്‍ നീന്തുന്നതോടെ ജീവന്‍രക്ഷ ബോധവത്കരണമായി നടത്തുന്ന പരിപാടി സമാപിക്കും. കന്യാകുമാരി സ്വദേശിയും ഏഴിമല നാവിക അക്കാദമിയിലെ പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫിസറുമായ ലഫ്.കമാൻഡൻറ് ബിനേഷ് പ്രഭു- ചിത്ര ദമ്പതികളുടെ മകനാണ് ഡാരിയസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.