ശ്രീകണ്ഠപുരം: അമിതവേഗതയിലെത്തിയ ലോറി സ്കൂട്ടറിലും ഓട്ടോറിക്ഷയിലും ഇടിച്ച് നിർത്താതെ പോയി. രണ്ടുപേർക്ക് പരിക്കേറ്റു. ഡ്രൈവർമാരും പൊലീസും ഏറെനേരം തിരഞ്ഞെങ്കിലും ലോറി കണ്ടെത്താനായില്ല. മടമ്പം തുമ്പേനിയിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കണിയാർവയൽ ഭാഗത്തുനിന്ന് ശ്രീകണ്ഠപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി തുമ്പേനിയിൽ വെച്ചാണ് സ്കൂട്ടറിൽ ഇടിച്ചത്. സ്കൂട്ടറിലുണ്ടായിരുന്ന ചെങ്ങളായി അരിമ്പ്രയിലെ റഹ്മത്തിനെ (24) പരിക്കുകളോടെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകണ്ഠപുരം ഭാഗത്തുനിന്ന് മടമ്പം ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചശേഷമാണ് ലോറി നിർത്താതെ പോയത്. ഓട്ടോ ഡ്രൈവർ നിടിയേങ്ങയിലെ ഷിജുവിനെ (39) ഇരിക്കൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട ശേഷം തുമ്പേനിയിൽനിന്ന് മടമ്പം വഴി അമിതവേഗതയിൽ ലോറി ഓടിച്ചുപോകുന്നതായി കണ്ടുവെന്ന് നാട്ടുകാർ പറഞ്ഞു. മടമ്പത്തുനിന്ന് ലോറിയുടെ സി.സി.ടി.വി. ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.