ചെറുപുഴ: കാര്യങ്കോട് പുഴക്കുകുറുകെയുള്ള ചെറുപുഴ തടയണയുടെ സംഭരണശേഷി വര്‍ധിപ്പിക്കുന്നതിന്, പുഴയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്തു തുടങ്ങി. സംഭരണിക്കുള്ളിലേക്ക് മണ്ണുമാന്തി യന്ത്രം എത്തിച്ചാണ് മണല്‍ നീക്കം ചെയ്യുന്നത്. ലോഡുകണക്കിനു മണല്‍ അടിഞ്ഞുകൂടിയതോടെ, തടയണയുടെ സംഭരണ ശേഷി ഗണ്യമായി കുറഞ്ഞിരുന്നു.ഇത് ജലവിഭവ വകുപ്പിൻെറ ശ്രദ്ധയില്‍പെട്ടതോടെ ആഴ്ചകള്‍ക്കു മുമ്പ് വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മണല്‍ നീക്കം ചെയ്യുന്നതിനൊപ്പം തടയണയില്‍ വീണുകിടക്കുന്ന മരങ്ങള്‍ നീക്കുന്നതിനും ഉപയോഗശൂന്യമായ ഷട്ടറുകള്‍ മാറ്റിസ്ഥാപിക്കുന്നതിനും നടപടിയുണ്ടാകും. വയക്കര, പുളിങ്ങോം, പാലാവയല്‍ വില്ലേജുകളിലെ കൃഷിയിടങ്ങളില്‍ ജലനിരപ്പ് നിലനിര്‍ത്തുന്നത് ലക്ഷ്യമിട്ടാണ് ചെറുപുഴ കമ്പിപ്പാലത്തിനു സമീപം തടയണ നിര്‍മിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.