ശ്രീകണ്ഠപുരം: പയ്യാവൂർ മുത്താറിക്കുളത്ത് വളർത്തുമത്സ്യങ്ങൾ ചത്ത നിലയിൽ. പയ്യാവൂർ പഞ്ചായത്തിൽ നടപ്പാക്കിയ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തടത്തിൽ ജെയിംസും കുടുംബവും വളർത്തിയ മീനുകളാണ് കൂട്ടത്തോടെ ചത്തത്. ഫിഷറീസ് വകുപ്പിൻെറ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിയിൽ മത്സ്യക്കുഞ്ഞുങ്ങൾ ഉൾപ്പെടെ ലഭ്യമായിരുന്നു. തുടർന്ന് മൂന്നുമാസത്തിലധികം പരിപാലിച്ച് പോരുന്നതിനിടയിലാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയത്. ആസാംവാള ഇനത്തിൽപെട്ട മത്സ്യങ്ങളാണ് ചത്തത്. മത്സ്യങ്ങൾ ചത്ത കുളത്തിനു സമീപത്തായി മറ്റൊരു കുളത്തിൽ തിലോപ്പിയ കൃഷി ചെയ്യുന്നുണ്ടെങ്കിലും അവക്ക് പ്രശ്നമില്ല. രണ്ടു കുളത്തിലും ഒരേ വെള്ളവും ഒരേ തീറ്റയുമാണ് ഉള്ളത്. എന്നാൽ, ആസാംവാള മാത്രമാണ് ചത്തു പൊങ്ങിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ജെയിംസ് പയ്യാവൂർ പൊലീസിലും പഞ്ചായത്തിലും പരാതി നൽകി. 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.