കൂത്തുപറമ്പിൻെറ തുടർവികസനം ലക്ഷ്യം -ചെയർപേഴ്സൺ കൂത്തുപറമ്പ്: നഗരത്തിൻെറ മുഖച്ഛായ മാറ്റുന്നതരത്തിലുള്ള വികസനമാണ് ലക്ഷ്യമിടുന്നതെന്നും മുൻ ഭരണസമിതി തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതോടൊപ്പം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്നും പുതുതായിെതരഞ്ഞെടുക്കപ്പെട്ട നഗരസഭ ചെയർപേഴ്സൺ വി. സുജാത പറഞ്ഞു. കൂത്തുപറമ്പ് പ്രസ് ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അവർ. കൂത്തുപറമ്പ് താലൂക്കാശുപത്രിയെ സ്പെഷാലിറ്റി ആശുപത്രിയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പ്രസവ സംബന്ധമായ ആവശ്യങ്ങൾക്ക് സാധാരണക്കാരായ ആളുകൾക്ക് കൂടുതൽ ഉപകരിക്കുന്ന രീതിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കും. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണും. ഇതിനായി ജനപ്രതിനിധികളുടെയും പൊലീസിൻെറയും യോഗം വിളിക്കും. പാർക്കിങ് പ്രശ്നം പരിഹരിക്കാനായി സ്റ്റേഡിയം പരിസരം പാർക്കിങ് ഏരിയ ആക്കി മാറ്റും. പുതിയ ബസ്സ്റ്റാൻഡ് നിർമാണം ഉടൻ തുടങ്ങും. നഗരസഭയിലെ 23 റോഡുകളുടെ നവീകരണ പ്രവൃത്തി നടന്നുവരുകയാണെന്നും ഇതു സമയബന്ധിതമായി പൂർത്തിയാക്കുമെന്നും സുജാത പറഞ്ഞു. കൂത്തുപറമ്പ് പ്രസ് ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ പ്രസ് ഫോറം പ്രസിഡൻറ് ടി. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ടി.കെ. അനീഷ്, എൻ. ധനഞ്ജയൻ, ടി.വി. വിനോദ്, എം. രാജീവൻ, പി. അജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.