മടിക്കേരി: കർണാടക എസ്.ആർ.ടി.സിയിലും ബി.എം.ടി.സിയിലും വർഷങ്ങളായി ജോലിചെയ്യുന്ന ജീവനക്കാരെ സർക്കാർ ജോലിക്കാരായി പരിഗണിക്കണമെന്നും താലക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. ആവശ്യങ്ങൾ നടപ്പാക്കുന്നതുവരെ സമരത്തിൽനിന്ന് പിൻവാങ്ങില്ലെന്ന് യൂനിയൻ നേതാക്കൾ പറഞ്ഞു. മടിക്കേരിയിൽ ജീവനക്കാർ ബസ് സ്റ്റേഷനിൽ അർധനഗ്നരായാണ് പ്രതിഷേധിച്ചത്. സമരംമൂലം കേരളത്തിലേക്കടക്കമുള്ള ദീർഘദൂര സർവിസുകൾ ഓടിയില്ല. യാത്രക്കാർ സ്വകാര്യ ബസുകളെയും ടാക്സികളെയും ആശ്രയിച്ചു. മടിക്കേരിയിൽനിന്ന് മൈസൂരു-ബംഗളൂരുവിലേക്കുള്ള യാത്രക്കാർ ഏറെ വലഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.