കണ്ണൂര്‍: ശബരിമലയില്‍ യുവതികളെ കയറ്റി ജനനായകനാകാന്‍ ആഗ്രഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അധോലോക നായകനായി മാറിയെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കണ്ണൂര്‍ പ്രസ്ക്ലബില്‍ 'തദ്ദേശപ്പോര്' സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനപരമായി ഉന്നതസ്ഥാനത്തുള്ള മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ കളങ്കിതരാണ്. എൻ.െഎ.എ അന്വേഷണത്തിൻെറ കുന്തമുന നീളുന്നത് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണ്. ദേശദ്രോഹവുമായി ബന്ധപ്പെട്ട് എൻ.െഎ.എ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസും ഇടം പിടിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ്. കളങ്കിതനായ മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്. എൻ.ഡി.എ മികച്ച മുന്നേറ്റം നടത്തുന്നതോടൊപ്പം കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ഗുണകരമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിനോസറുകള്‍ക്ക് വന്നതു പോലുള്ള വംശനാശമാണ് കോണ്‍ഗ്രസിന് വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡൻറ് എ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.