കണ്ണൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 785 ബൂത്തുകളില്‍ വെബ്കാസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തും. പ്രശ്‌ന സാധ്യത ബൂത്തുകളായി പൊലീസ് നല്‍കിയ പട്ടികയനുസരിച്ച് തെരഞ്ഞെടുപ്പ് കമീഷൻെറ തീരുമാനപ്രകാരമാണിത്. എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സി. മുഹമ്മദ് ഷെഫീഖ് നോഡല്‍ ഓഫിസറായ ടീമിനാണ് വെബ്കാസ്റ്റിൻെറ ചുമതല. കെല്‍ട്രോണ്‍, ഐ.ടി സെല്‍, ഐ.കെ.എം എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് വെബ്കാസ്റ്റ് ഒരുക്കുക. വെബ്കാസ്റ്റിങ്ങിന് പുറമെ റിട്ടേണിങ് ഓഫിസര്‍മാര്‍, പൊലീസ് എന്നിവരുടെ റിപ്പോര്‍ട്ടിൻെറ അടിസ്ഥാനത്തില്‍ ആവശ്യമുള്ള മറ്റ് ബൂത്തുകളില്‍ വിഡിയോ കവറേജ് സംവിധാനവും ഏര്‍പ്പെടുത്തും. ഇക്കാര്യത്തില്‍ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍ പരിശോധിച്ച് തീരുമാനമെടുക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടാല്‍ അവരുടെ ചെലവില്‍ വിഡിയോ കവറേജിനുള്ള സൗകര്യവും ഒരുക്കും. 3700 രൂപയാണ് ഇതിനായി അടക്കേണ്ടത്. ഈ തുക കലക്ടറുടെ പേരില്‍ ഡിമാൻഡ് ഡ്രാഫ്റ്റായി കലക്ടറേറ്റില്‍ അടക്കണം. വിഡിയോ കവറേജിനുള്ള അപേക്ഷ ഡിസംബര്‍ അഞ്ച് വരെ സ്വീകരിക്കും. വോട്ടെടുപ്പ് ദിവസം രാവിലെ അഞ്ച് മുതല്‍ വൈകീട്ട് വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയാണ് വെബ്കാസ്റ്റ് ചെയ്യുക. വിഷ്വലുകള്‍ ഹാര്‍ഡ് ഡിസ്‌ക്കില്‍ റെക്കോഡ് ചെയ്യും. ശാരീരിക അവശതയുള്ളവര്‍ക്ക് വോട്ട് ചെയ്യാൻ പ്രത്യേക സംവിധാനം കണ്ണൂർ: അന്ധതയോ ശാരീരിക അവശതയോ ഉള്ള സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ജില്ല കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. സമ്മതിദായകന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ ബാലറ്റ് ബട്ടനോട് ചേര്‍ന്നുള്ള ചിഹ്നം തിരിച്ചറിഞ്ഞ് വോട്ട് ചെയ്യുന്നതിനുള്ള ബട്ടണ്‍ അമര്‍ത്തുന്നതിനോ മെഷീനിലെ ബാലറ്റ് ബട്ടണോട് ചേര്‍ന്നുള്ള ബ്രെയിലി സ്പര്‍ശിച്ച് വോട്ട് ചെയ്യുന്നതിനോ പരസഹായമില്ലാതെ കഴിയില്ലെന്ന് പ്രിസൈഡിങ് ഓഫിസര്‍ക്ക് ബോധ്യപ്പെട്ടാല്‍ 18 വയസ്സില്‍ കുറയാത്ത പ്രായമുള്ള സഹായിയെ വോട്ട് രേഖപ്പെടുത്താനുള്ള മുറിയിലേക്ക് ഒപ്പം കൊണ്ടുപോകാന്‍ അനുവദിക്കാം. എന്നാല്‍, ഇതിനായി സ്ഥാനാര്‍ഥിയെയോ പോളിങ് ഏജൻറിനെയോ അനുവദിക്കാന്‍ പാടില്ല. സമ്മതിദായകനുവേണ്ടി രേഖപ്പെടുത്തിയ വോട്ടിൻെറ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കാമെന്നും അന്നേ ദിവസം മറ്റു പോളിങ് സ്റ്റേഷനില്‍ മറ്റേതെങ്കിലും സമ്മതിദായകൻെറ സഹായിയായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും സഹായിയില്‍നിന്ന് നിര്‍ദിഷ്ട ഫോറത്തില്‍ എഴുതിവാങ്ങണം. ശാരീരിക അവശത ഉള്ളവരെ ക്യൂവില്‍ നിര്‍ത്താതെ പോളിങ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ദൃശ്യ ശ്രാവ്യ പരസ്യത്തിന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം കണ്ണൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സ്ഥാനാര്‍ഥികള്‍ അവരുടെ ശബ്ദ സന്ദേശം പരസ്യമായി ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍, ബി.എസ്.എന്‍.എല്‍ എന്നിവയിലൂടെ നല്‍കുന്നതിന് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് അതത് ഏജന്‍സികളില്‍ ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവിട്ടു. പരസ്യത്തിൻെറ ഉള്ളടക്കം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.