ഇരിട്ടി: 1969ൽ പഞ്ചായത്ത് രൂപവത്കൃതമായ കാലത്ത് കൈപൊക്കി വോട്ടുചെയ്യുന്ന അവസ്ഥയിൽ അന്ന് യു.ഡി.എഫിലെ വിളക്കോടിലെ പത്തുകാലൻ അബൂബക്കർ ഹാജി പ്രഥമ പ്രസിഡൻറായി 1978 വരെ ഭരണം നടത്തി. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം എൽ.ഡി.എഫിൻെറ കൂടെയായിരുന്നു ഈ പഞ്ചായത്ത്. കർഷകരും കർഷക തൊഴിലാളികളും കുടിയേറ്റക്കാരും തിങ്ങിപ്പാർക്കുന്ന പഞ്ചായത്ത് കൂടിയാണിത്. പഞ്ചായത്തിൻെറ തെക്ക് ഭാഗത്തായി പുരളിമലയും വടക്ക് ഇരിട്ടി നഗരസഭയും കിഴക്ക് ആറളം പായം പഞ്ചായത്തുകളും പടിഞ്ഞാറ് തില്ലങ്കേരി പഞ്ചായത്തും വ്യാപിച്ചുകിടക്കുന്നു. 152 ഏക്കർ പുഴ പുറമ്പോക്ക് ഭൂമി സ്വന്തമായുള്ള ജില്ലയിലെ ഏക പഞ്ചായത്താണ് മുഴക്കുന്ന്. പുഴയെയും പുഴയോര ജൈവ സമ്പത്തും സംരക്ഷിക്കുന്നതിനായി പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കിയ ഈ പഞ്ചായത്ത് അഞ്ചുവർഷം കൊണ്ട് വികസന രംഗത്ത് ബഹുദൂരം മുന്നിലാണെന്ന് എൽ.ഡി.എഫ് അവകാശപ്പെടുന്നു. എന്നാൽ, ഖര-ജൈവ മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഒരുക്കാത്തതും പാലപ്പുഴ, അയ്യപ്പൻകാവ്, പെരുമ്പുന്ന ഭാഗങ്ങളിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്തതും കടുത്ത പ്രശ്നമായി യു.ഡി.എഫ് ഉയർത്തിക്കാട്ടുന്നു. ഒരു സീറ്റിൻെറ ഭൂരിപക്ഷത്തിനു കഴിഞ്ഞ തവണ കൈവിട്ടുപോയ പഞ്ചായത്ത് ഇക്കുറിയെങ്കിലും കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ഇൗ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽ 12 ഇടത്ത് സി.പി.എം, സി.പി.െഎ -രണ്ട്, െഎ.എൻ.എ ഒരിടത്തുമാണ് മത്സരിക്കുന്നത്. യു.ഡി.എഫിൽ 11 ഇടത്ത് കോൺഗ്രസും നാല് വാർഡിൽ ലീഗും മത്സരിക്കുന്നു. ബി.ജെ.പി 15 വാർഡിലും മത്സരിക്കുന്നു. എസ്.ഡി.പി.െഎ, സ്വതന്ത്രർ എന്നിവർ മൂന്നുവീതം സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ ................................. സ്ഥാപിതം -1969 വിസ്തീർണം -31.04 ച. കി. മീറ്റർ ആകെ വോട്ടർമാർ -18, 360 പുരുഷന്മാർ -8873 സ്ത്രീകൾ -9487 കക്ഷിനില .......................... ആകെ വാർഡ് -15 എൽ.ഡി.എഫ് -ഏഴ് സി.പി.എം -അഞ്ച്, സി.പി.ഐ -രണ്ട് യു.ഡി.എഫ് -ആറ് കോൺഗ്രസ്. -മൂന്ന് ലീഗ് -മൂന്ന് ബി.ജെ.പി -രണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.