കാർഷിക, സംസ്കാരിക മേഖലകൾക്ക് പ്രാധാന്യം നൽകണം ഫോട്ടോ: SKPM C.P. Baskaranഎ ൻെറ തദ്ദേശീയം എൻെറ സ്വപ്നം slugസി.പി. ഭാസ്കരൻ –കൊയ്യം, ചെങ്ങളായി(സാംസ്കാരിക പ്രവർത്തകൻ)ശ്രീകണ്ഠപുരം: തദ്ദേശ സ്ഥാപനങ്ങൾ ജനങ്ങളുമായി ഏറ്റവും അടുത്തു നിൽക്കുന്ന ഭരണകേന്ദ്രമാണ്. അതുകൊണ്ടുതന്നെ ജനകീയ പ്രശ്നങ്ങൾ പരിഹരിച്ചും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കിയും വേണം ഭരണം നടത്താൻ. എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കിയാണ് പദ്ധതികൾ നടപ്പാക്കേണ്ടത്. കാർഷിക മേഖലയും കലാ-സാംസ്കാരിക മേഖലയും ഇന്ന് തികച്ചും അവഗണിക്കപ്പെട്ടിരിക്കുകയാണ്.ഇത് കർഷകരോടും പുതുതലമുറയോടും കാണിക്കുന്ന അനീതിയാണ്. ഭക്ഷ്യവസ്തുക്കൾക്കായി അന്യനാടുകളെ ആശ്രയിക്കുന്നതിനു പകരം ഇവിടെത്തന്നെ ഉൽപാദിപ്പിക്കാനുള്ള സാഹചര്യമൊരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയണം. കാർഷിക സംസ്കാരം ജീവിതഭാഗമാണെന്ന തോന്നൽ പുതുതലമുറയിൽ വളർത്തിയെടുക്കണം. അതുപോലെ തന്നെ കലാ-സാംസ്കാരിക മേഖല സജീവമാക്കിയാൽ ജനങ്ങളിലെ നിരാശയും അലസതയും മാറും. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ കുറച്ചുകൊണ്ടുവരാനും നല്ല തലമുറയെ വാർത്തെടുക്കാനും കലാ-സാംസ്കാരിക പ്രവർത്തനത്തിലൂടെ സാധിക്കും. ഫണ്ടുകൾ തോന്നിയപോലെ വിനിയോഗിക്കുന്ന അവസ്ഥയും മാറണം. അത്യാവശ്യ പദ്ധതികൾക്ക് കൂടുതൽ തുക നൽകി പ്രാധാന്യത്തോടെ അവ നടപ്പാക്കണം. അഴിമതിക്കുവേണ്ടി മാത്രം പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുന്ന സാഹചര്യം പലയിടങ്ങളിലും കണ്ടിട്ടുണ്ട്. അഴിമതിയും രാഷ്ട്രീയ വേർതിരിവും ജനങ്ങളെ തദ്ദേശ സ്ഥാപനങ്ങിൽനിന്നും അകറ്റി നിർത്തുന്നതിന് വഴിയൊരുക്കുന്നുണ്ട്. കിലയിൽ പരിശീലനം ലഭിച്ച വ്യക്തിയെന്ന നിലയിൽ ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് പലപ്പോഴായി ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.