ജസ്റ്റിസ് കെ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘം ഡാം സന്ദർശിച്ചു ഇരട്ടി: ഡാം സുരക്ഷ അതോറിറ്റി ഉന്നതതല ഉദ്യോഗസ്ഥർ പഴശ്ശി ഡാം സന്ദർശിച്ചു. കഴിഞ്ഞ പ്രളയത്തെ തുടർന്നുള്ള ഡാമിൻെറ സുരക്ഷ സംബന്ധിച്ച് പരിശോധന നടത്തുന്നതിനാണ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് കെ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘം പഴശ്ശി ഡാം സന്ദർശിച്ചത്. ഡാമിൻെറ പ്രവർത്തനങ്ങൾ സംബന്ധിച്ച് സംഘം വിദഗ്ധ പരിശോധന നടത്തി. കഴിഞ്ഞ പ്രളയത്തിൽ തകർന്ന പഴശ്ശി ഡാമിൽനിന്ന് മാഹി വരെ കുടിവെള്ളമെത്തിക്കുന്ന മെയിൻ കനാലിൻെറ പുനർനിർമാണ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ ഉന്നതതലസംഘം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലയിലും മാഹി വരെയുള്ള പല പ്രദേശങ്ങളിലും ലക്ഷക്കണക്കിന് പേർക്ക് കുടിവെള്ളവും കാർഷികാവശ്യത്തിനും വെള്ളമെത്തിക്കുന്ന പഴശ്ശി മെയിൻ കനാലിൻെറ നാലു ഭാഗങ്ങളിലാണ് തകർച്ച. ഇതുകാരണം വർഷങ്ങളായി കനാൽ വഴിയുള്ള വെള്ളം വിതരണം നിലച്ചിരിക്കുകയായിരുന്നു. ഇതിൻെറ പുനർനിർമാണമാണ് ഉടൻ പൂർത്തിയാക്കി കനാൽ വഴിയുള്ള കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ അധികൃതർ നിർദേശം നൽകിയത്. ഇറിഗേഷൻ ഐ.ഡി.ആർ.ബി ചീഫ് എൻജിനീയർ ഡി. ബിജു, ഇറിഗേഷൻ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് ചീഫ് എൻജിനീയർ അലക്സ് വർഗീസ്, ഇറിഗേഷൻ കണ്ണൂർ എക്സിക്യൂട്ടിവ് എൻജിനീയർ സി.ഡി. സാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.