സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചുകണ്ണൂർ: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ഈ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഗവ., എയ്ഡഡ് സ്‌കൂളുകളില്‍ എട്ടാംക്ലാസ് മുതല്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. എട്ട്, ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഒഴികെയുള്ളവര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന കോഴ്സിൻെറ യോഗ്യത പരീക്ഷക്ക് 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം. സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷാഫോറം മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൻെറ kmtwwfb.org ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ വിദ്യാഭ്യാസ സ്ഥാപനത്തിൻെറ സര്‍ട്ടിഫിക്കറ്റ് സഹിതം ബോര്‍ഡിൻെറ ജില്ല ഓഫിസില്‍ ഡിസംബര്‍ 31ന് മുമ്പ് ലഭിക്കണം. ഫോണ്‍: 0497 2705197.ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണംകണ്ണൂർ: കേരള മദ്റസ അധ്യാപക ക്ഷേമനിധിയില്‍ നിന്ന് പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ തടസ്സം കൂടാതെ പെന്‍ഷന്‍ ലഭിക്കുന്നതിനായി ഡിസംബര്‍ 20ന് മുമ്പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റിൻെറ മാതൃക www.kmtboard.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04952 966577.ക്ഷേമനിധി കുടിശ്ശിക: സമയപരിധി നീട്ടികണ്ണൂർ: കേരള ഓട്ടോമൊബൈല്‍ വര്‍ക്ഷോപ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ അംശാദായം അടക്കാന്‍ വീഴ്ച വരുത്തിയവരുടെ കുടിശ്ശിക പിഴപ്പലിശയും ചേര്‍ത്ത് അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31വരെ നീട്ടിയതായി ജില്ല എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0497 2705197.സീറ്റൊഴിവ്കണ്ണൂർ: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ നെരുവമ്പ്രത്ത് കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാം വര്‍ഷ ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ് എന്നീ കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. എസ്.സി/എസ്.ടി, ഒ.ഇ.സിക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളജ് ഓഫിസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 8547005059, 9605228016.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.