പിണറായി കണ്‍വെന്‍ഷന്‍ സൻെറര്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു തലശ്ശേരി: ഗ്രാമപഞ്ചായത്തിൻെറ നേതൃത്വത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പിണറായിയില്‍ നിര്‍മിച്ച കണ്‍വെന്‍ഷന്‍ സൻെറര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ജില്ലയില്‍ ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനത്തിൻെറ അധീനതയില്‍ കണ്‍വെന്‍ഷന്‍ സൻെറര്‍ തുടങ്ങുന്നത്. എല്ലാ വികസന പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ളവരാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെന്നും കോവിഡ് പ്രതിരോധത്തില്‍ ആ മികവ് നാം കണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലമേറ്റെടുപ്പും കെട്ടിടത്തിൻെറ നിര്‍മാണവും ഉള്‍പ്പെടെ 18.65 കോടി രൂപയാണ് കണ്‍വെന്‍ഷന്‍ സൻെററിനായി ചെലവഴിച്ചത്. മുന്‍ എം.എൽ.എ കെ.കെ. നാരായണൻെറ ആസ്തി വികസന ഫണ്ടില്‍ നിന്ന് 5.65 കോടി രൂപ രണ്ട് ഘട്ടങ്ങളായി സൻെററിൻെറ പ്രാരംഭ ഘട്ടത്തില്‍ അനുവദിച്ചിരുന്നു. ഇരുനിലകളിലായി നിര്‍മാണം പൂര്‍ത്തിയാക്കിയ കണ്‍വെന്‍ഷന്‍ സൻെററില്‍ 900ത്തിലേറെ പേരെ ഉള്‍ക്കൊള്ളുന്ന വിശാലമായ ഓഡിറ്റോറിയമാണുള്ളത്. 450 പേര്‍ക്ക് ഇരിക്കാവുന്ന ഡൈനിങ് ഏരിയയും കിച്ചണ്‍ സംവിധാനവുമുണ്ട്. മികച്ച സംവിധാനങ്ങളോടുകൂടിയ ജൈവ മാലിന്യ സംസ്‌കരണ യൂനിറ്റും വേസ്റ്റ് വാട്ടര്‍ മാനേജ്‌മൻെറ് സിസ്റ്റവും കണ്‍വെന്‍ഷന്‍ സൻെററിലുണ്ട്. വിവാഹം, സെമിനാറുകള്‍, വിവിധ കലാപരിപാടികള്‍, യോഗങ്ങള്‍ തുടങ്ങിയവ നടത്തുന്നതിനാവശ്യമായ എല്ലാ സൗകര്യവും ലൈവ് ടെലികാസ്റ്റ് സംവിധാനവും സൻെററിലൊരുക്കിയിട്ടുണ്ട്. ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവന്‍, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഗീതമ്മ, ജില്ല പഞ്ചായത്ത് അംഗം പി. വിനീത, പിണറായി പഞ്ചായത്തംഗം കെ.പി. അസ്ലം, മുന്‍ എം.എൽ.എ കെ.കെ. നാരായണന്‍, പിണറായി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡൻറുമാരായ കാക്കോത്ത് രാജന്‍, വി. ലീല, കോങ്കി രവീന്ദ്രന്‍, എക്‌സിക്യൂട്ടിവ് എൻജിനീയര്‍ കെ. ജിഷാകുമാരി, അസി. എൻജിനീയര്‍ ഷൈന വത്സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.