തളിപ്പറമ്പ്: വയോധികയെ ആക്രമിച്ച് രണ്ടുപവൻ സ്വർണമാല കവർന്നതായി പരാതി. പറശ്ശിനിക്കടവ് മമ്പാലയിലെ കൂരാകുന്നിൽ രോഹിണിയുടെ മാലയാണ് കവർന്നത്. വിസ്മയ പാർക്കിനു സമീപം മമ്പാല ശ്മശാനത്തിനരികിലെ റോഡിലാണ് കവർച്ച നടന്നത്. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം രോഹിണിയെ ആക്രമിച്ച് മാല പൊട്ടിച്ചുവെന്നാണ് പരാതി. ചെറുത്തുനിന്ന ഇവരെ തള്ളി താഴെയിട്ടതിനു ശേഷമാണ് മാല പൊട്ടിച്ചത്. രോഹിണിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തുമ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. കൂലിപ്പണിക്ക് പോയി തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ബൈക്ക് ഓടിച്ചയാൾ മാത്രമാണ് ഹെൽമറ്റ് ധരിച്ചിരുന്നത്. തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ് കുമാറിൻെറ നേതൃത്വത്തിൽ പൊലീസെത്തി നിരീക്ഷണ കാമറ അടക്കം പരിശോധിച്ചെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.