ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുത്തു മാഹി: പുതുച്ചേരി സഹകരണ മന്ത്രി എം. കന്തസാമിയെ ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ട് എ.എസ്.ഐമാർക്ക് പരിക്കേറ്റു. വിമോചന ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രിയുടെ വാഹനം സെമിത്തേരി റോഡിൽ തടഞ്ഞ ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി കാണിക്കുകയിരുന്നു. സർക്കാർ പരിപാടിയിൽ ലഫ്. ഗവർണറെയും കേന്ദ്ര സർക്കാറിനെയും വിമർശിച്ച് മന്ത്രി നടത്തിയ പ്രസംഗത്തെ തുടർന്നാണ് കരിങ്കൊടി കാണിച്ചത്. മാഹി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐമാരായ കിഷോർ കുമാർ, സുനിൽകുമാർ എന്നിവർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. എ. സുനിൽ, കെ.ടി.കെ. രവീന്ദ്രൻ, പി.ടി. ദേവരാജൻ, ചന്ദ്രൻ, പ്രേമൻ, മനോജ് എന്നിവരും കണ്ടാലറിയാവുന്ന കുറച്ച് ബി.ജെ.പി പ്രവർത്തകരുടെ പേരിലുമാണ് പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.