ഇരിട്ടി പാലം ജങ്ഷനിലെ മണ്ണിടിച്ചിൽ; ഭിത്തി നിർമാണം തുടങ്ങി പടം.. irt hill ഇരിട്ടി പാലത്തിന് സമീപം മണ്ണിടിച്ചിൽ ഭീഷണിയുള്ള കുന്ന്പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും കുന്ന് അപകടഭീഷണിയിലാണ് ഇരിട്ടി: ഇരിട്ടി -വീരാജ്‌പേട്ട അന്തർ സംസ്ഥാന പാതയിൽ ഇരിട്ടി പുതിയപാലത്തിന് സമീപം കുന്നിടിച്ച് റോഡ് വീതികൂട്ടിയ ഭാഗത്തെ മണ്ണിടിച്ചിൽ തടയുന്നതിന് ഗ്യാബിയോൺ ഭിത്തി നിർമിക്കാൻ നടപടി തുടങ്ങി. ഇതുസംബന്ധിച്ച ശിപാർശ കെ.എസ്.ടി.പി ചീഫ് എൻജിനീയറുടെ അനുമതിക്കായി സമർപ്പിച്ചു. ഇരിട്ടി ഗെസ്റ്റ് ഹൗസിന് സമീപത്താണ് ആറുമീറ്റർ ഉയത്തിലുള്ള കുന്ന് 30മീറ്ററോളം നീളത്തിൽ ഇടിഞ്ഞ് റോഡിലേക്ക് വീണത്. പാലം ജങ്ഷനിലെ അപകട ഭീഷണി ഒഴിവാക്കാനാണ് ലോകബാങ്ക് സംഘത്തിൻെറ നിർദേശപ്രകാരം കൂടുതൽ ഭൂമി ഏറ്റെടുത്ത് ജങ്ഷൻ വീതികൂട്ടിയത്. വലിയ കുന്ന് വിവിധ തട്ടുകളാക്കി ചെത്തിയിറക്കിയാണ് വീതികൂട്ടിയത്. കാലവർഷത്തിൽ കുന്നിൻെറ പലഭാഗങ്ങളും ഇടിഞ്ഞ് റോഡ് അപകടത്തിലായി. കുറ്റൻ പാറക്കെട്ടുകൾ നിറഞ്ഞ കുന്നായതിനാൽ അന്തർ സംസ്ഥാന പാതയിലെ യാത്ര അപകടഭീഷണിയിലാണ്.ഗെസ്റ്റ് ഹൗസിന് സമീപം മൂന്ന് മാസം മുമ്പ് ഇടിഞ്ഞ കുന്നിൻെറ അവശിഷ്ടങ്ങൾ റോഡിൽ തന്നെ കിടക്കുകയാണ്. ഇവിടെ ഡിവൈഡർ സ്ഥാപിച്ച് ഗതാഗതം റോഡിൻെറ ഒരു വശത്തുകൂടി മാത്രം തിരിച്ചുവിട്ടിരിക്കുകയാണ്. റോഡിലെ കൂറ്റൻ പറകളും മണ്ണും നീക്കുമ്പോൾ കൂടുതൽ ഇടിയാനുള്ള സാധ്യത പരിഗണിച്ചാണ് ഇവ നീക്കാത്തതെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു. കുന്നിൻെറ ഇടിഞ്ഞ ഭാഗത്തോട് ചേർന്ന് മൂന്ന് വീടുകളും ഉണ്ട്. കൂടുതൽ ഭാഗം ഇടിഞ്ഞാൽ വീടുകൾ അപകടത്തിലാകും. അപകട ഭീഷണി കണക്കിലെടുത്ത് ഈ ഭാഗത്ത് അർഹമായ നഷ്ടപരിഹാരം നൽകി കൂടുതൽ ഭൂമി ഏറ്റെടുക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും കുന്ന് അപകടഭീഷണിയിലാണ്. ഇവിടെയും മഴക്കാലത്ത് നിരവധി തവണ ചെറിയ തോതിൽ ഇടിച്ചിൽ ഉണ്ടായിരുന്നു. പാലത്തിൻെറ അവസാന സ്പാനിൻെറ ഉപരിതല വാർപ്പ് കൂടി ആരംഭിച്ചതിനാൽ ഡിസംബറിനുള്ളിൽ പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ സാധിക്കും. ഇതിനുള്ളിൽ റോഡ് അപകട രഹിതമാക്കാനുള്ള നടപടികൾ പൂർത്തിയാക്കണം. നാലുവർഷം മുമ്പാണ് തലശ്ശേരി -വളവുപാറ അന്തർസംസ്ഥാന പാത ലോകബാങ്ക് സഹായത്തോടെ കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.