പെരിങ്ങത്തൂർ: ഇരുവൃക്കയും തകരാറിലായ സൗത്ത് അണിയാരത്തെ കിളച്ച പറമ്പത്ത് അനില ഉദാരമതികളുടെ കനിവ് തേടുന്നു. മാസങ്ങളായി ഡയാലിസിസിലൂടെയാണ് ജീവൻ നില നിർത്തുന്നത്. വൃക്ക മാറ്റിവെക്കുക എന്നത് മാത്രമാണ് അനിലയുടെ ജീവൻ രക്ഷിക്കാനുള്ള പോംവഴിയായി കോയമ്പത്തൂർ കിഡ്നി സൻെററിലെ ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. തുച്ഛ വരുമാനക്കാരനായ ഭർത്താവ് ബാബുവാണ് ചികിത്സകാര്യങ്ങൾ ഇതുവരെ നടത്തിയിരുന്നത്. എന്നാൽ, കുടുംബത്തിൻെറ നിത്യെചലവും ഭീമമായ ചികിത്സ െചലവും താങ്ങാൻ കഴിയാതെ വിഷമിക്കുകയാണ് കുടുംബം. വൃക്കമാറ്റി വെക്കലിനും തുടർചികിത്സക്കുമായി 20 ലക്ഷത്തോളം രൂപ ആവശ്യമാണ്. ഈ സാഹചര്യത്തിൽ നാട്ടുകാരുടെ യോഗം ചേർന്ന് കിളച്ച പറമ്പത്ത് അനില ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. ഇതിനായി എസ്.ബി.െഎ പെരിങ്ങത്തൂർ ശാഖയിൽ അക്കൗണ്ട് നമ്പർ: 67381150421, IFSC.SBlN0070367 ആയി ജോയൻറ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.