ഖമറുദ്ദീെൻറ പുതിയ നീക്കം സംസ്ഥാന നേതൃത്വത്തി‍െൻറ ഒത്താശയോടെ -ഐ.എൻ.എൽ

ഖമറുദ്ദീൻെറ പുതിയ നീക്കം സംസ്ഥാന നേതൃത്വത്തി‍ൻെറ ഒത്താശയോടെ -ഐ.എൻ.എൽ കണ്ണൂർ: 150 കോടിയുടെ ജ്വല്ലറി തട്ടിപ്പുകേസിൽ ആറു മാസത്തിനുള്ളിൽ നിക്ഷേപകർക്ക് പണം തിരിച്ചുനൽകാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് ഉറപ്പുനൽകിയ മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ തനിക്കെതിരായ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത് പാർട്ടി സംസ്ഥാന നേതൃത്വത്തിെൻറ അറിവോടെയും ഒത്താശയോടെയുമാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ. ഒരു ഡസൻ മഹല്ല് കമ്മിറ്റികളുടെ പണമടക്കം ആയിരത്തോളം നിക്ഷേപകരെ കബളിപ്പിച്ച് കോടികൾ തട്ടിയ മുസ്ലിം ലീഗ് നേതാവ് ഇപ്പോൾ എല്ലാ ഉത്തരവാദിത്തങ്ങളിൽനിന്നും കൈ കഴുകി രക്ഷപ്പെടാനാണ് വഴി നോക്കുന്നത്. ഇത് പാർട്ടി സംസ്ഥാന നേതൃത്വത്തിെൻറ ഉപദേശപ്രകാരമാണെന്നും കാസിം ഇരിക്കൂർ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.