എക്‌സൈസ് റേഞ്ച് ഓഫിസ് കെട്ടിടം തുറന്നു MTR-excise OFFICE ULGADANAM മട്ടന്നൂരിൽ എക്‌സൈസ് റേഞ്ച് ഓഫിസ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുന്നു30 വര്‍ഷം വിവിധ ഭാഗങ്ങളിൽ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫിസിനാണ് സ്വന്തം കെട്ടിടമായത് മട്ടന്നൂര്‍: മട്ടന്നൂരിൽ പുതുതായി നിർമിച്ച എക്‌സൈസ് റേഞ്ച് ഓഫിസ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് മട്ടന്നൂര്‍ എക്‌സൈസ് റേഞ്ച് ഓഫിസിന് സ്വന്തമായി കെട്ടിടമാവുന്നത്. എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ.പി. ജയരാജന്‍, ഇ. ചന്ദ്രശേഖരന്‍, കെ.കെ. ശൈലജ, എം.എം. മണി എന്നിവര്‍ മുഖ്യാതിഥികളായി.റോഷി അഗസ്റ്റിന് എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന്, ഡീന്‍ കുര്യാക്കോസ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം. റോജ, കെ.വി. ജയചന്ദ്രന്‍, പി.വി. ധനലക്ഷ്മി, എക്‌സൈസ് ഉത്തരമേഖല ജോ. കമീഷണര്‍ പി.കെ. സുരേഷ്, കണ്ണൂര്‍ ഡെപ്യൂട്ടി കമീഷണര്‍ അന്‍സാരി ബീഗം, മട്ടന്നൂര്‍ എക്‌സൈസ് സി.ഐ ഹരിദാസന്‍ പാലക്കല്‍, മട്ടന്നൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ എ.കെ. വിജേഷ് എന്നിവര്‍ സംസാരിച്ചു. എക്‌സൈസ് കമീഷണര്‍ എസ്. ആനന്ദകൃഷ്ണന് സ്വാഗതം പറഞ്ഞു.മട്ടന്നൂര്‍–തലശ്ശേരി റോഡില്‍ വാട്ടര്‍ അതോറിറ്റി ഓഫിസിന് സമീപത്തായാണ് ഒരു കോടി രൂപ ചെലവിട്ട് എക്‌സൈസ് റേഞ്ച് ഓഫിസിന് ഇരുനില കെട്ടിടം നിര്‍മിച്ചത്. 30 വര്‍ഷത്തോളമായി വിവിധ ഭാഗങ്ങളിലായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫിസാണ് ഈ മാസം മുതല്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പാലോട്ടുപള്ളി കല്ലൂര്‍ റോഡിലെ വാടകക്കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിച്ച് വന്നിരുന്നത്. ജലസേചന വകുപ്പിൻെറ ഉടമസ്ഥതയിലുള്ള 10 സൻെറ് സ്ഥലം കെട്ടിടം പണിയാന്‍ എക്‌സൈസ് വകുപ്പിന് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.