ദേശീയപാത വികസനം: രണ്ട് റീച്ചുകളുടെ പ്രവൃത്തിക്ക് തുടക്കംപടം –national highway ദേശീയപാത വികസന ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരി വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുന്നുദേശീയപാത വികസനം സാധ്യമാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വഹിച്ച പങ്ക് നിസ്തുലമെന്ന് കേന്ദ്രമന്ത്രി ഗഡ്കരി കണ്ണൂർ: ദേശീയപാത വികസനത്തിൻെറ ഭാഗമായി ജില്ലയില്‍ രണ്ട് റീച്ചുകളുടെ പ്രവൃത്തിക്ക് തുടക്കമായി. തളിപ്പറമ്പ്- മുഴപ്പിലങ്ങാട്, പേരാല്‍ - തളിപ്പറമ്പ് പ്രവൃത്തികളുടെ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഓണ്‍ലൈനായി നിര്‍വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള തടസ്സങ്ങളെല്ലാം നീക്കി കേരളത്തിലെ ദേശീയപാത വികസനം സാധ്യമാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വഹിച്ച പങ്ക് നിസ്തുലമാണെന്നും അതിന് നന്ദി അറിയിക്കുന്നതായും ഗഡ്കരി പറഞ്ഞു. അടുത്ത ഒരു വര്‍ഷത്തിനിടയില്‍ 965 കോടിയുടെ എട്ട് ദേശീയപാത വികസന പദ്ധതികള്‍ കൂടി കേരളത്തില്‍ നടപ്പിലാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു കണ്ണൂര്‍ - കാസര്‍കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പേരാല്‍ -തളിപ്പറമ്പ് (40 കിലോ മീറ്റർ) പാതക്ക് 3042 കോടി രൂപയും ജില്ലയിലെ തളിപ്പറമ്പ്- മുഴപ്പിലങ്ങാട് (29.50 കി.മീ) പാതക്ക് 2715 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്. തളിപ്പറമ്പ്, കണ്ണൂര്‍ താലൂക്കുകളിലെ 12 വില്ലേജുകളിലായി 117.6775 ഹെക്ടര്‍ ഭൂമിയാണ് ദേശീയപാത വികസനത്തിനായി എറ്റെടുക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി ജനറല്‍ ഡോ. വി.കെ. സിങ്, മന്ത്രിമാരായ ജി. സുധാകരന്‍, ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ. രാഗേഷ് എം.പി, എം.എല്‍.എമാരായ സി. കൃഷ്ണന്‍, ജെയിംസ് മാത്യു, ടി.വി. രാജേഷ്, കെ.എം. ഷാജി എന്നിവർ പങ്കെടുത്തു. \
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.