ചൊക്ലി: ചൊക്ലി സൗത്തിലെ ഒളവിലം മേഖലയിൽ ബോധപൂർവം സംഘർഷം സൃഷ‌്ടിക്കാനാണ‌് ആർ.എസ്.എസ് ശ്രമമെന്ന‌് സി.പി.എം ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുല്ല പ്രസ‌്താവനയിൽ പറഞ്ഞു. പതാകകൾ നശിപ്പിച്ചും കൊടിമരത്തിൽ കരിഓയിൽ ഒഴിച്ചും പ്രകോപനം സൃഷ‌്ടിക്കുകയാണ‌്. ഇതിൻെറ തുടർച്ചയായാണ‌്, ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ഇരുമ്പ‌് വടികൊണ്ട‌് അടിച്ചുപരിക്കേൽപിച്ചത‌്. പാർട്ടി ബ്രാഞ്ച‌് സെക്രട്ടറിയുടെ വീടാക്രമിക്കുകയും പാർട്ടി അംഗങ്ങളുടെ വീടുകളിൽ കയറി വധഭീഷണി മുഴക്കുകയും ചെയ‌്തു. ഈ സംഭവങ്ങളിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാൻ ചൊക്ലി പൊലീസ‌് തയാറായില്ല. അതേസമയം ആർ.എസ‌്.എസുകാർ നൽകിയ പരാതിയിൽ നിരപരാധികളെ വീടുകളിൽ കയറി ബലമായി പിടിച്ചുകൊണ്ടുപോയി ജയിലിലടക്കുകയാണ്. വാതിൽ ചവിട്ടിപ്പൊളിച്ചാണ‌് വണ്ണൻറകത്ത‌് ശ്രീനേഷിനെ അർധരാത്രി അറസ‌്റ്റ‌് ചെയ‌്തത‌്. ആർ.എസ‌്.എസുകാർ വീടാക്രമിച്ച ബ്രാഞ്ച‌് സെക്രട്ടറി സനേഷിനെയും ബലമായി പിടിച്ചുകൊണ്ടുപോയി. സർക്കാറിൻെറ പൊലീസ‌് നയത്തിന‌് വിരുദ്ധമായ നടപടിയാണ‌് ചൊക്ലി സ‌്റ്റേഷനിലെ ചില പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നും പ്രസ‌്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.