കടന്നപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

പയ്യന്നൂർ: കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ കണ്ടോന്താർ കുടുംബാരോഗ്യകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച രാവിലെ 11ന് വിഡിയോ കോൺഫറൻസ് മുഖേന ഉദ്ഘാടനം ചെയ്യുമെന്ന് ടി.വി. രാജേഷ് എം.എൽ.എ അറിയിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാർ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രാഥമികാരോഗ്യ കേന്ദ്രമായ കടന്നപ്പള്ളി കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. കല്യാശ്ശേരി മണ്ഡലത്തിലെ ചെറുതാഴം, മാട്ടൂൽ, കല്യാശ്ശേരി, പട്ടുവം, കണ്ണപുരം (തറ), കുഞ്ഞിമംഗലം എന്നീ ആറ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ നേരത്തെ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യുന്നത് മണ്ഡലത്തിലെ ഏഴാമത്തെ കുടുംബാരോഗ്യ കേന്ദ്രമാണ്. പുന്നച്ചേരി, പുതിയങ്ങാടി എന്നീ കേന്ദ്രങ്ങളുടെ പ്രവൃത്തികളും ഉടൻ പൂർത്തിയാകും. കടന്നപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതോടെ ആശുപത്രിയെ ആശ്രയിക്കുന്നവർക്ക് മെച്ചപ്പെട്ട സേവനങ്ങളാണ് ലഭ്യമാക്കുക. 1974ൽ പ്രവർത്തനം തുടങ്ങിയ ആശുപത്രി ഗ്രാമപഞ്ചായത്ത് 2012ൽ നിർമിച്ച കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. ടി.വി. രാജേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിൻെറ 28 ലക്ഷം രൂപയും ആരോഗ്യ വകുപ്പിൻെറ 15 ലക്ഷം രൂപയും ഉൾെപ്പടെ 78 ലക്ഷം രൂപയുടെ വികസന പ്രവർത്തനമാണിവിടെ നടത്തിയത്. പുതിയ കൺസൽട്ടേഷൻ റൂം, ലാബോറട്ടറി, രോഗികൾക്കും കൂടെയുള്ളവർക്കുമുള്ള കാത്തിരിപ്പ് കേന്ദ്രം, കോൺഫറൻസ് ഹാൾ, ഫീഡിങ് റൂം, ടോയ്ലറ്റ്, ഗാർഡൻ, പാർക്കിങ് ഏരിയ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഡോക്ടറുടെയും രണ്ട് സ്റ്റാഫ് നഴ്സിൻെറയും അധിക തസ്തിക അനുവദിച്ചു. ഗ്രാമപഞ്ചായത്ത് ഒരു ഡോക്ടറെയും ഒരു ഫാർമസിസ്റ്റിനെയും നിയമിച്ചിട്ടുണ്ട്. നിലവിൽ മൂന്ന് ഡോക്ടർമാർ, നാല് സ്റ്റാഫ് നഴ്സ്, രണ്ട് ഫാർമസിസ്റ്റ് എന്നിവരുടെ സേവനം ലഭിക്കും. മാർച്ച് മുതൽ സായാഹ ഒ.പി പ്രവർത്തനവും ആരംഭിച്ചു. രാവിലെ ഒമ്പത് മുതൽ ആറുവരെ ഡോക്ടറുടെ സേവനം ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.