പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മൂന്നുപേർ അറസ്റ്റിൽ

തളിപ്പറമ്പ്: പരിയാരത്ത് 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ വയോധികനുള്‍പ്പെടെ മൂന്നുപേരെ പരിയാരം പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഏമ്പേറ്റ് സ്വദേശികളായ വാസു (62), കുഞ്ഞിരാമന്‍ (74), മോഹനന്‍ (54) എന്നിവരെയാണ് സി.ഐ കെ.വി. ബാബു അറസ്റ്റ് ചെയ്തത്. 2017 ഏപ്രിലിൽ പല ദിവസങ്ങളിലായി പ്രതി വാസു കുട്ടിയെ പ്രലോഭിപ്പിച്ച് ഏമ്പേറ്റിലെ തൻെറ വീട്ടിൽ കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഈ സംഭവത്തിനു ശേഷമാണ് കുട്ടിയുടെ ബന്ധുകൂടിയായ കുഞ്ഞിരാമൻ ഇക്കഴിഞ്ഞ ജൂണ്‍ 24ന് തൻെറ വീട്ടിലേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. ആഗസ്റ്റ് ഏഴിനു മോഹനനും കുട്ടിയെ പീഡിപ്പിച്ചു. സംഭവങ്ങൾക്കുശേഷം കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അമ്മാവൻ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. ഇവർ മൂന്നുപേരും പണവും ചായയും നൽകാമെന്ന് പറഞ്ഞാണ് പലതവണയായി പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. വൈദ്യപരിശോധനക്കുശേഷം പയ്യന്നൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.