ഇരിട്ടി: ഇരിട്ടി ടൗൺ നാലുമാസത്തിനിടെ അടച്ചിട്ടത് നാലുപ്രാവശ്യം. ഇതുമൂലം വ്യാപാര മേഖല തകർന്നു. നട്ടെല്ലൊടിഞ്ഞ വ്യാപാരികൾ കടകൾ തുറക്കാൻ അധികൃതരുടെ കനിവുകാത്ത് കഴിയുകയാണ്. ഇരിട്ടി ടൗൺ ഉൾപ്പെടുന്ന ഒമ്പതാം വാർഡിൽ നാലാമത്തെ അടച്ചിടൽ നടപ്പാക്കിയത് സെപ്റ്റംബർ ആറിനായിരുന്നു. യുവതിക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അടച്ചിടൽ. സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും മറ്റും അടഞ്ഞു കിടക്കുകയാണ്. പച്ചക്കറി, പലചരക്കു മൊത്തക്കച്ചവടം ഉച്ച 12 വരെ പ്രവർത്തിക്കും. ബസുകൾക്ക് പാലത്തിന് അക്കരെയാണ് സ്റ്റോപ്. യാത്രക്കാരും മറ്റും വിരളമായതിനാൽ ഇരിട്ടി ടൗൺ ആളനക്കമില്ലാതായി. സമീപ പഞ്ചായത്തുകളായ പായം, ആറളം, അയ്യങ്കുന്ന്, ഉളിക്കൽ, പടിയൂർ, മുഴക്കുന്ന് എന്നിവിടങ്ങളിൽ കോവിഡ് വ്യാപനമുണ്ട്. തുടർച്ചയായ അടച്ചിടൽ മൂലം, ഇരിട്ടിയിൽ എത്തുന്ന ആളുകൾ ചില്ലറ സാധനങ്ങൾ വാങ്ങുന്നതിനും മറ്റും ഈ പഞ്ചായത്തുകളിലെ കടകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. വ്യാപാര മേഖലയിൽ ഇരിട്ടിയുടെ പ്രതാപം വീണ്ടെടുക്കാൻ വ്യാപാരി നേതാക്കൾ ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.