Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2020 11:58 PM GMT Updated On
date_range 11 Sep 2020 11:58 PM GMTവ്യാപാരമിടിഞ്ഞ് ഇരിട്ടി ടൗൺ
text_fieldsbookmark_border
ഇരിട്ടി: ഇരിട്ടി ടൗൺ നാലുമാസത്തിനിടെ അടച്ചിട്ടത് നാലുപ്രാവശ്യം. ഇതുമൂലം വ്യാപാര മേഖല തകർന്നു. നട്ടെല്ലൊടിഞ്ഞ വ്യാപാരികൾ കടകൾ തുറക്കാൻ അധികൃതരുടെ കനിവുകാത്ത് കഴിയുകയാണ്. ഇരിട്ടി ടൗൺ ഉൾപ്പെടുന്ന ഒമ്പതാം വാർഡിൽ നാലാമത്തെ അടച്ചിടൽ നടപ്പാക്കിയത് സെപ്റ്റംബർ ആറിനായിരുന്നു. യുവതിക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അടച്ചിടൽ. സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും മറ്റും അടഞ്ഞു കിടക്കുകയാണ്. പച്ചക്കറി, പലചരക്കു മൊത്തക്കച്ചവടം ഉച്ച 12 വരെ പ്രവർത്തിക്കും. ബസുകൾക്ക് പാലത്തിന് അക്കരെയാണ് സ്റ്റോപ്. യാത്രക്കാരും മറ്റും വിരളമായതിനാൽ ഇരിട്ടി ടൗൺ ആളനക്കമില്ലാതായി. സമീപ പഞ്ചായത്തുകളായ പായം, ആറളം, അയ്യങ്കുന്ന്, ഉളിക്കൽ, പടിയൂർ, മുഴക്കുന്ന് എന്നിവിടങ്ങളിൽ കോവിഡ് വ്യാപനമുണ്ട്. തുടർച്ചയായ അടച്ചിടൽ മൂലം, ഇരിട്ടിയിൽ എത്തുന്ന ആളുകൾ ചില്ലറ സാധനങ്ങൾ വാങ്ങുന്നതിനും മറ്റും ഈ പഞ്ചായത്തുകളിലെ കടകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. വ്യാപാര മേഖലയിൽ ഇരിട്ടിയുടെ പ്രതാപം വീണ്ടെടുക്കാൻ വ്യാപാരി നേതാക്കൾ ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന ആവശ്യം ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story